പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന" കാലം പറഞ്ഞ കഥ CITY TRAFFIC " നാളെ ( മെയ് 19 രാവിലെ ഏഴിന് ) കരുനാഗപ്പള്ളി ഡ്രൈവർ ജംഗ്ഷൻ സമീപം ചിത്രീകരണം തുടങ്ങും .



പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന" കാലം പറഞ്ഞ കഥ CITY TRAFFIC " നാളെ      ( മെയ് 19 രാവിലെ ഏഴിന് )  കരുനാഗപ്പള്ളി ഡ്രൈവർ ജംഗ്ഷൻ സമീപം ചിത്രീകരണം തുടങ്ങും .


കേരളം മരവിക്കുന്ന സംഭവങ്ങൾ തുടർക്കഥ യാകുമ്പോൾ, മനുഷ്യ മനസ്സുകളുടെ അതിതീവ്രമായ പ്രമേയവുമായി "കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് ".. എന്ന ചലച്ചിത്രം കടന്നുവരുന്നു. കരുന്നാഗപ്പള്ളി നാടകശാല ഇന്റർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി അവതരിപ്പി ക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, "ചിലപ്പോൾ പെൺകുട്ടി", "ഇടതു വലത് തിരിഞ്ഞു "തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാട് ആണ്.


പുലിമുരുകനിലെ കുട്ടിപ്പുലി മുരുകൻ അജാസ്, ഡോ. സാന്ദ്ര ,ജയൻ ചേർത്തല, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, ജയലാൽ, ജിതിൻ ശ്യാം, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവൻ സതീഷ് ഗോവിന്ദ്, നിഷ സാരംഗ്, കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, രശ്മി അനിൽ , വേണു അമ്പലപ്പുഴ തുടങ്ങിയവരും, ഒട്ടേറെ പുതുമുഖങ്ങളും നാടക സാംസ്കാരിക കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കും. 


ജീവിതം ആഘോഷം ആക്കുകയും,ഒടുവിൽ അഭിമാനത്തിന്റെയുംആക്ഷേപങ്ങളുടെയും,നടുവിൽ സ്വയം ഇല്ലാതാകുകയും, മറ്റുള്ളവരെ ക്രൂരമായി നശിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിന്റെ സിനിമയാണ്"കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്." കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല, കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്. റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ 59 വർഷമായി കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്, 


ഈ സിനിമയുടെ ചുക്കാൻ പിടിക്കുന്നതും, ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും. വയലാർ ശരത്ചന്ദ്രവർമ്മ യുടെ വരികൾക്ക് അജയ് രവി സംഗീതം നൽകിയ മൂന്ന് ഗാനങ്ങൾ, ഐഡിയ സ്റ്റാർ സിംഗർ സീസൺ പത്തിലെ സൂര്യ നാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ് എന്നീ പ്രമുഖർ ആലപിക്കുന്നു.  ഛായാഗ്രഹണം- വിനോദ് ജി മധു, എഡിറ്റിംഗ് - വിഷ്ണു ഗോപിനാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രകാശ് ചുനക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാനവാസ് കമ്പികീഴിൽ , ചമയം -സുധീഷ് നാരായണൻ, നിശ്ചലച്ഛയാഗ്രഹണം - അബാ മോഹൻ, സ്റ്റണ്ട് - ബ്രൂസിലി രാജേഷ് , അയ്മനം സാജൻ ( പി.ആർ. ഓ ).


സലിം പി.ചാക്കോ .




No comments:

Powered by Blogger.