പ്രശ്സത കാർട്ടൂണിസ്റ്റ് യേശുദാസൻ ( 83) അന്തരിച്ചു.


പ്രശ്സത കാർട്ടൂണിസ്റ്റ് യേശുദാസൻ(83) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 

കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും കാർട്ടൂൺ അക്കാദമി സ്ഥാപക ചെയർമാനുമായിരുന്നു. 1984 ൽ പുറത്തിറങ്ങിയ പഞ്ചവടിപ്പാലം എന്ന ചിത്രത്തിന് സംഭാഷണം എഴുതിയത് യേശുദാസനാണ്. 1992 ൽ പുറത്തിറങ്ങിയ എന്റെ പൊന്നു തമ്പുരാൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയതും ഇദ്ദേഹമാണ്. മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ. മലയാള മനോരമ, ജനയു​ഗം കട്ട് കട്ട്, ശങ്കേഴ്സ് വീക്ക്ലി തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

1938 ജൂൺ 12ാം തിയ്യതി മാവേലിക്കാരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് ഇദ്ദേഹം ജനിച്ചത്. ചാക്കേലാത്ത് യേശുദാസൻ എന്നാണ് പേര്. ജനയും പത്രത്തിലെ കിട്ടുമമ്മാവൻ എന്നകഥാപാത്രത്തിലൂടെയാണ് യേശുദാസന്റെ കാർട്ടൂണികൾ ജനപ്രിയമാവുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ആദ്യ കാർട്ടൂൺ പംക്തി ജനയു​ഗം ആഴ്ചപ്പതിപ്പിലെ ചന്തു എന്ന കാർട്ടൂൺ പരമ്പരയാണ്. വനിതയിലെ മിസ്സിസ് നായർ, മലയാള മനോരമയിലെ പൊന്നമ്മ സൂപ്രണ്ട്, ജൂബാ ചേട്ടൻ എന്നീ കഥാപാത്രങ്ങളും യേശുദാസന്റെ സൃഷ്ടിയാണ്.

സംസ്കാരം നാളെ രാവിലെ 11നു ശേഷം ചിറ്റൂർ സെന്റ് മേരീസ് സെമിത്തേരിയിൽ. നാളെ രാവിലെ 8 മുതൽ 8.30 വരെ കളമശേരി ചങ്ങമ്പുഴ നഗറിലെ വീട്ടിലും 8.30 മുതൽ 11 വരെ കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.
 

No comments:

Powered by Blogger.