" ട്രാൻസ് " സിനിമയ്‌ക്കൊപ്പം ഫെബ്രുവരി 20ന് മമ്മൂട്ടിയുടെ " ONE " ന്റെ ടീസറും തീയേറ്ററുകളിൽ റിലീസ് ചെയ്യും.

ഫഹദ് ഫാസിലിന്റെ ഫെബ്രുവരി 20 ന് റിലീസ് ചെയ്യുന്ന " ട്രാൻസ് " എന്ന സിനിമയോടൊപ്പം   മമ്മൂട്ടി നായകനാകുന്ന " ONE " ന്റെ  ടീസർ തീയേറ്ററുകളിൽ റിലീസ് ചെയ്യും. 


മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ''വൺ " ഏപ്രിൽ രണ്ടിന്    തീയേറ്ററുകളിൽ എത്തും. 

മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നാണ്  " വൺ "  പറയുന്നത് . ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണിത്.  സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി ഈ ചിത്രത്തിൽ വേഷമിടുന്നു. താഴേത്തട്ടിൽ നിന്നും വളർന്ന് ഒടുവിൽ മുഖ്യമന്ത്രി പദത്തിലും കടയ്ക്കൽ ചന്ദ്രൻ എത്തിച്ചേർന്നു. സമൂഹപുരോഗതിയ്ക്ക് പല മാറ്റങ്ങളും കൊണ്ടുവരാൻ മുഖ്യമന്ത്രി പദം കടയ്ക്കൽ ചന്ദ്രൻ പ്രയോജനപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വ്യത്യസ്ത കാഴ്ചപാടുകളിലുടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. 

മമ്മൂട്ടിയെ കൂടാതെ , മധു, ജോജു ജോർജ്ജ് , മുരളി ഗോപി,  നിമിഷ സജയൻ , മാത്യു തോമസ്, ബാലചന്ദ്രമേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിംകുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, ജഗദീഷ് ,സിദ്ദിഖ് , പ്രേംകുമാർ , സാദിഖ് ,നിഷാന്ത് സാഗർ ,ബാലേട്ടൻ , അലസിയർ ലേ ലോപ്പസ്  ,  നന്ദു , മാമുക്കോയ, മേഘനാഥൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബലക്ഷ്മി ,റിസബാവ ,അബുസലിം ,വിനു പപ്പു ,നാസർ ലത്തീഫ് ,വിവേക് ഗോപൻ ,ഷിജു ,ആര്യൻ  ക്യഷ്ണമേനോൻ ,ഇഷാനി കൃഷ്ണകുമാർ , ശ്രീജദാസ് ,          പ്രേംജിത്ത് ലാൽ , നേഹറോസ്  ,പ്രശാന്ത്  എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

മമ്മൂട്ടി നായകനാകുന്ന " വൺ " നിർമ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ. ആണ് .മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് പഴയ നിയമസഭ മന്ദിരത്തിൽ ഒരു സിനിമയുടെ ചിത്രീകരണം നടന്നത്.  രാഷ്ടീയത്തിൽ താൽപര്യമുള്ള മമ്മൂട്ടി കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി വേഷമിടുന്നു  എന്നതാണ് ഈ സിനിമയുടെ  പ്രത്യേകത. 

മനോജ് പിള്ള ,എസ്. വൈദി എന്നിവർ ഛായാഗ്രഹണവും ,ഗോപീ സുന്ദർ സംഗീതവും ,നിഷാദ് യൂസഫ് എഡിറ്റിംഗും ,ദിലീപ്നാഥ് കലാസംവിധാനവും ,ശ്രീജിത്ത് ഗുരുവായൂർ മേക്കപ്പും നിർവ്വഹിക്കുന്നു. ബാദുഷ പ്രൊജ്കട് ഡിസൈനറും ,സഞ്ജയ് പടിയൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.