നിസാം റാവുത്തർ നീയോർക്കപ്പെടുന്നത്.... ചന്ദ്രൻ മൊട്ടമ്മൽ.
നിസാം റാവുത്തർ നീയോർക്കപ്പെടുന്നത്....
ചന്ദ്രൻ മൊട്ടമ്മൽ.
പതിവുപോലെ ഉറക്കമുണർന്ന് പ്രഭാത കൃത്യങ്ങൾക്കുള്ള തയ്യാറെടുപ്പിനിട യിലാണ് ആ വിളി വന്നത്. മൊബൈൽ എടുത്തു നോക്കിയപ്പോൾ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ സിജി മാത്യുവാണ്. വിളി സ്വീകരിച്ച് മൊബൈൽ കാതോടുചേർത്തുവെച്ചു.
"ചന്ദ്രേട്ടൻ ആരെങ്കിലും വിളിച്ചോ.. എന്തെങ്കിലും വിവരം അറിഞ്ഞോ?" പതിവില്ലാത്ത മുഖവുരയിൽ എന്തോ ഒളിഞ്ഞു കിടക്കുന്നത് പോലെ....... ഒരു മാനം ഞങ്ങളുടെയിടയിൽ ഉറഞ്ഞു കൂടി .
മൗനത്തെ മുറിച്ച് ഇല്ലെന്ന് ഞാൻ മറുപടി നൽകിയതിനു പിന്നാലെ "നമ്മുടെ നിസാം പോയി " എന്ന് പറഞ്ഞപ്പോൾ ഒരസ്വസ്ഥത എന്നെ വലം വെച്ച് തുടങ്ങി. എന്തെങ്കിലും പറയുവാനോ കേൾക്കുവാനോ ഞങ്ങൾക്കാവുമായിരുന്നില്ല. അത്രയും ആഘാതംആവാർത്തയിലുണ്ടായിരുന്നു. വാട്സ് ആപ് നോക്കുവാൻ ഭയമായിരുന്നു. എങ്കിലും ഒന്നും സംഭവിച്ചിട്ടുണ്ടാകില്ലേയെന്ന പ്രാർത്ഥനയോടെയത് തുറന്നപ്പോൾ കേട്ട വാർത്തയുടെ യാഥാർത്ഥ്യത്തെ അംഗീകരിക്കേണ്ടി വന്നു. പോസ്റ്ററുകൾ വന്നു തുടങ്ങിയിരിക്കുന്നു. നിറഞ്ഞു കൊണ്ടിരിക്കുന്ന കണ്ണിരിലതവ്യക്ത രൂപം പൂണ്ടു.
പ്രവാസം കഴിഞ്ഞ് തിരിച്ച് നാട്ടിലെ ത്തിയപ്പോൾ മുള്ളേരിയ തട്ടക മാക്കണം എന്നൊരു ചിന്തയേ എൻ്റെ മനസ്സിലുണ്ടായിരുന്നില്ല എന്നാൽ പ്രവാസം പോലെ തന്നെ യാദൃശ്ചിക മായി പിറന്ന നാട്ടിൽ നിന്നും ഞാൻ പറിച്ചുനടപ്പെട്ടു. അങ്ങിനെ കണ്ണൂരു കാരനായ ഞാൻ കാസറഗോഡു കാരനായി. ഈ നാട് എന്നെ എങ്ങിനെയായിരിക്കും സ്വീകരിക്കുക എന്ന ആശങ്കകളിൽ ചവിട്ടി നിന്നു കൊണ്ട് "ദി വൈറ്റ് ക്യാൻവാസി"നു തുടക്കം കുറിച്ചു.
ലാപ്ടോപ്പിൽ സജ്ജീകരിച്ച ഡിജിറ്റൽ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചും ചിത്രകല പഠിക്കാനെത്തുന്ന കുട്ടികളോട്സംവദിച്ചുംകടന്നുപോകുന്ന ദിനങ്ങൾ. അങ്ങിനൊരു ദിനത്തിൽ ഒരു പുസ്തകത്തിൻ്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കവെ കറുത്ത നിറമുള്ള ഒരു യുനിക്കോൺ ബൈക്കിൽ അയാളെത്തി. വെളുത്ത് ..... ടീ ഷർട്ട് ധരിച്ച സുമുഖനായ ഒരാൾ. വായന നിർത്തി ഞാൻ മുഖമുയർത്തി.
"ബാനർ എഴുതാറുണ്ടോ?"ആഗതൻ ആഗമനോദ്ദേശമറിയിച്ചു. "എഴുതാറുണ്ട് "
ഒരു കടലാസ് വാങ്ങി അതിൽ വിശദാംശങ്ങൾ എഴുതിയതിന് ശേഷം അടുത്ത ദിവസം വരാമെന്നറിയിച്ച് അയാൾ പോകാനിറങ്ങി.
എന്താണ് പേര് ?
"നിസാം റാവുത്തർ "
പേര് പറഞ്ഞതിന് ശേഷം അയാൾ പടിയിറങ്ങി പോയി.തൊട്ടടുത്ത ദിവസം അയാൾ വന്നില്ല. പകരം വേറൊരാൾ എത്തി ബാനർ കൈപ്പറ്റി.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അയാൾ വീണ്ടുമെത്തി. ആഴത്തിലുള്ള ഒരു ഹൃദയബന്ധത്തിൻ്റെ തുടക്കം കുറിക്കപ്പെടുകയായിരുന്നു അന്ന്. തുടർന്നങ്ങോട്ട് നിസാം റാവുത്തരി ലൂടെ സൗഹൃദങ്ങളുടെയും പരിചയങ്ങ ളുടെയും ഒരു പ്രവാഹമുണ്ടായി. ജീവിതത്തിൻ്റെ നാനാതുറകളി ലുള്ളവർ അങ്ങിനെ ക്യാൻവാസിൽ അതിഥികളായെത്തി.
നല്ലൊരു വായനക്കാരനും എഴുത്തുകാരനുമായ നിസാമിന് മറ്റ് ഉദ്യോഗസ്ഥരെ പോലെ തങ്ങളോ രോരുത്തരും ചെയ്യുന്ന സേവന മേഖലകളിൽ മാത്രം ഒതുങ്ങി കഴിയുവാൻ സാധിക്കില്ലായിരുന്നു എന്നതിന് തെളിവാണ് അദ്ദേഹം നേടിയെടുത്ത സുഹൃത് ബന്ധങ്ങളുടെ വ്യാപ്തി എന്ന് മനസ്സിലാക്കുവാൻ കഴിയും. ഇതു തന്നെ ആയിരുന്നു നി സാമിൻ്റെ ദൗർബല്യവും. അതുകൊണ്ടു തന്നെതാൻപലപ്പോഴുംഅനാവശ്യമായി ഉപയോഗിക്കപ്പെടുത്തപ്പെടുന്നുണ്ടെന്ന് തിരിച്ചറിയുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് വേണം കരുതുവാൻ. അല്ലെങ്കിൽ അതദ്ദേഹം അറിഞ്ഞു കൊണ്ടു തന്നെ അവഗണിച്ചതുമാകാം.
കാസറഗോഡിൻ്റെ ചരിത്രത്തിൻ്റെ ആഴങ്ങളിലേക്കിറങ്ങി സഞ്ചരിച്ച വ്യക്തികൂടിയായിരുന്നു നിസാം . അതുകൊണ്ടു തന്നെ ഈ ഭൂമികയുടെ ഹൃദയസ്പന്ദനങ്ങൾ നിസാമിന് നന്നായറിയാമായിരുന്നു. ജില്ലയുടെ ഓരോ മുക്കിലും മൂലയിലുമെത്തു കയും പ്രാദേശികമായ കലാരൂപങ്ങളെ കുറിച്ചുംസാംസ്കാരികപാരമ്പര്യങ്ങളെ കുറിച്ചും മനസ്സിലാക്കുകയും അദ്ദേഹം ചെയ്തു കൊണ്ടിരുന്നു. താനറിഞ്ഞ കാര്യങ്ങൾ അദ്ദേഹം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്അദ്ദേഹത്തിനൊരു മടിയുമുണ്ടായിരുന്നില്ല. സാംസ്കാരിക പ്രവർത്തകർക്കും പത്രപ്രവർത്തകർ ക്കും അതു കൊണ്ടു തന്നെ നിസാം ഒരു വിവരസ്വരൂപണ കേന്ദ്രമായി. എൻ്റോസൾഫാൻ , പൊസോളിഗെ എന്ന ഗ്രാമത്തിൻ്റെ യാത്രാദുരിതം തുടങ്ങി പല കാര്യങ്ങളും നിസാമിലൂടെ പൊതു സമൂഹത്തിനു മുന്നിലെത്തി. തൻ്റെ തട്ടകമായ ആരോഗ്യ മേഖല ഇത്തരം പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്തു.
എഴുത്തും വായനയും സാമൂഹിക പ്രവർത്തനങ്ങളും പോലെ തന്നെ നിസാമിന് ഏറ്റവുമിഷ്ടമുള്ള മേഖല യായിരുന്നു സിനിമ. തൻ്റെ കഥകൾ സിനിമകളായി കാണുവാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. അതിനു വേണ്ട പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാവുകയും ചെയ്ത്. കാസറഗോഡ് നിന്ന് എറണാകുള ത്തേക്ക് സ്ഥലം മാറ്റം വാങ്ങിപോയതും തൻ്റെ സിനിമാ പ്രവർത്തന ങ്ങൾക്ക് വേഗം കൂട്ടുവാനാണ്. എന്നാൽ അവിടുത്തെ അന്തരീക്ഷം നിസാമെന്ന എഴുത്തുകാരനെ അലോസരപ്പെടുത്തി യിരുന്നു എന്നു വേണം കരുതുവാൻ വൈകാതെ തിരിച്ചെത്തുകയും ചെയ്തു. പക്ഷെ താൻ ആദ്യം ജോലി ചെയ്ത ബെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായി രുന്നില്ല നിയമനം ലഭിച്ചത്. അവിടെ ജോലി ചെയ്തിരുന്ന പ്പോൾ താമസിച്ച ഇടത്തുമല്ല താമസ സൗകര്യം ലഭിച്ചതും. ഇതദ്ദേഹത്തിന് മാനസിക പ്രയാസമുണ്ടാക്കുന്നതായി തോന്നിയിരുന്നു.
നിസാമിൻ്റെ എറണാകുളത്തേക്കുള്ള സ്ഥലംമാറ്റം എന്നെയും വല്ലാതെ ആകുലനാക്കിയിരുന്നു. എന്നാൽ തൻ്റെ അസാനിദ്ധ്യം എന്നെ ബാധി ക്കാത്ത തരത്തിലായിയിരുന്നു ഞാനുമായുള്ള ഇടപെടൽ എന്ന് താമസിയാതെ മനസ്സിലാക്കുവാൻ സാധിച്ചു. തിരിച്ചു വന്നപ്പോഴാകട്ടെ അധിക സമയം അടുത്തിടപഴകാൻ അവസരങ്ങൾ ലഭിച്ചുമില്ല. യാത്രകളിലേക്കും ജോലിത്തിരക്കു കളിലേക്കും ഞാനും. സിനിമാ തിരക്കുകളിലേക്ക് അവനും മാറിയിരുന്നു. ഇതിനിടയിൽ തൻ്റെ ജന്മനാട്ടിലേക്ക് തന്നെ നിസാമിന് സ്ഥലം മാറ്റം ലഭിച്ചു. സ്വന്തം കുടുംബ ത്തിലേക്ക് തന്നെയാണല്ലൊ തിരിച്ചെത്തുന്നതെന്ന അറിവിൽ എനിക്കും സന്തോഷമുണ്ടായിരുന്നു..
ഈ വേളയിൽ തന്നെ ആത്മീയതയെ അദ്ദേഹം പുണരുന്നതായി നമുക്കു കാണുവാൻ സാധിക്കും " ദർവീശ് സൂഫിയിലേക്കുള്ള പാത" എന്ന മുഖപുസ്തക താളിൽ നിസാം എഴുതിയതും പങ്കുവെച്ചതുമായ കുറിപ്പുകളിൽ ഇതിൻ്റെയൊരു സൂചന കാണാം. കണ്ടും, കേട്ടും, വായിച്ചും അനുഭവിച്ചുമറിഞ്ഞ ലൗകിക ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടു കളുമാകാം ഒരു പക്ഷെ ഇതിന് നിദാനമായത്.
ജോലിത്തിരക്കുകൾക്കിടയിലും തൻ്റെ ആദ്യസിനിമഅഭ്രപാളികളിലെത്തിക്കുന്നതിൻ്റെ ആകാംക്ഷയിലും തിരക്കിലു മായിരുന്നെങ്കിലുംവാട്സ്ആപ്പിലൂടെയുമെസഞ്ചറിലൂടെയും നിരന്തരം വിവരങ്ങളും വിശേഷങ്ങളും കൈ മാറുകയും ചെയ്യുന്നുണ്ടായിരുന്നു. സിനിമ റിലീസ് ആകുന്ന ദിവസം രാവിലെ മൂന്ന് മണി വരെ സംസാരിച്ച തുമായിരുന്നു. എന്നാൽ ഉണർന്നെ ണീറ്റപ്പോൾ അറിഞ്ഞത് നടുക്കുന്ന സത്യമായിരുന്നു. തൻ്റെ ആദ്യ സിനിമ കാണുവാൻ നിൽക്കാതെ നിസാം പോയിരിക്കുന്നു.
കലാ,സാഹിത്യ സൃഷ്ടികൾ നടത്തുന്നവർ യഥാർത്ഥത്തിൽ അവരുടേതായ മറ്റൊരു ലോക ത്തായിരിക്കും മിക്കവാറും. അതുകൊണ്ട് തന്നെ അവരെ മനസ്സിലാക്കുവാനോഉൾക്കൊള്ളുവാനോ സാധാരണക്കാരായ ആൾക്കാർക്ക് കഴിഞ്ഞെന്നുവരില്ല എന്നാൽ സാധാരണക്കാരെ മനസ്സിലാക്കുവാനും ഉൾക്കൊള്ളു വാനും കലാകാരനും സാഹിത്യകാരനും കഴിയും, അതുകൊണ്ടാണല്ലൊ ജീവിതഗന്ധിയായ കഥകളും കലാസൃഷ്ടികളും പിറവി കൊണ്ടേ യിരിക്കുന്നത്. നിസാം നീ സാധാരണക്കാരിലെ അസാധാരണ ക്കാരനും സാധാരണക്കാരിലെ സാധാരണക്കാരനുമായിരുന്നു. നിന്നെയറിഞ്ഞവരിൽ നീയെന്നും അമരനായി നിൽക്കും. നിൻ്റെ സൃഷ്ടികളും.
നടുക്കുന്ന ഒർമ്മദിവസം.
ReplyDeleteദിവാകരന്‍ മറയുന്ന സമയത്ത്, ടാ പോകണ്ടെ ? എന്ന ആ വിളി ഇനി ഇല്ലല്ലോയോന്ന് ഓർക്കുമ്പോള്‍തന്നെ സങ്കടം തോന്നുന്നു.സ്മരണാഞ്ജലികള്‍.