തിലകൻ പത്താം ചരമവാർഷിക അനുസ്മരണം സെപ്റ്റംബർ 24ന്.


പത്തനംതിട്ട :മലയാള സിനിമയുടെ അതുല്യ നടൻ തിലകൻ്റെ പത്താം ചരമ വാർഷിക അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കും. 

സെപ്റ്റംബർ 24ന് ശനിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോമിൽ അനുസ്മരണ യോഗം ചേരും . സീരിയൽ - സിനിമ - നാടക നടൻ കടമ്മനിട്ട കരുണാകരൻ തിലകൻ അനുസ്മരണ പ്രഭാഷണം നടത്തും. ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഏ.ഗോകുലേന്ദ്രൻ, സുനിൽ മാമ്മൻ കൊട്ടുപള്ളിൽ, വിനോദ് ഇളകൊള്ളൂർ, ശ്രീജിത് എസ്. നായർ ,പ്രശാന്ത് ശ്രീധർ, വിഷ്ണു അടൂർ ,അജിത് മണ്ണിൽ ,ബിനോയ് രാജൻ തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജില്ല കൺവീനർ പി. സക്കീർ ശാന്തി അറിയിച്ചു .
 
സുരേന്ദ്രനാഥ് തിലകൻ പി.എസ്.കേശവൻ,പി.എസ്.
ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു.
മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി.
സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. 

സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. പതിനെട്ടോളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. പതിനായിരത്തിലധികം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. നാൽപത്തിമൂന്ന്  നാടകങ്ങൾ സംവിധാനം ചെയ്തു. 

1973ൽ  തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. 

ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24ന്  പുലർച്ചയ്ക്ക് 3:35ന്  ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു.

സലിം പി. ചാക്കോ .


No comments:

Powered by Blogger.