നടൻ എം.ജി. സോമന് സ്മരണാഞ്ജലി .


 


നടൻ എം.ജി. സോമന് സ്മരണാഞ്ജലി .


സത്യനു ശേഷം പൗരുഷമുള്ള കഥാപാത്രത്തെ തേടിയ മലയാള സിനിമയ്ക്കു കിട്ടിയഉത്തരമായിരുന്നു തിരുവല്ലക്കാരന്‍സോമശേഖരന്‍നായര്‍.

എഴുപതുകളിൽ സുകുമാരൻ, ജയൻ എന്നിവർക്കൊപ്പം നായക നടനായിമലയാളസിനിമയിൽസജീവമാവുകയും,24വർഷത്തെസിനിമാജീവിതത്തിൽഏകദേശംനാനൂറോളം ചിത്രത്തിൽ അഭിനയിച്ച് തൻറേതായ ഒരു സ്ഥാനം മലയാള സിനിമയിൽ അടയാളപ്പെടുത്തിയാണ്  എം.ജി.സോമൻ വിടവാങ്ങിയത്.


തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ കെ. എൻ. ഗോവിന്ദപ്പണിക്കരുടെയും പി.കെ.ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബർ28-നാണ്എം.ജി.സോമശേഖരൻ നായർ എന്ന എം.ജി. സോമൻ ജനിച്ചത്. 


ഇരുവള്ളിപ്രസെന്റ്തോമസ് ഹൈസ്കൂളിലും ചങ്ങനാശേരിഎസ്.ബികോളജിലുമായിരുന്നുഅദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനുശേഷം 20 വയസ്സ് തികയുന്നതിനു മുൻപ് ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിക്കുചേർന്നു. വ്യോമസേനയിൽ ഒൻപതു വർഷത്തെ സേവനംകഴിഞ്ഞുതിരിച്ചെത്തിയശേഷമാണ്അഭിനയരംഗത്തേക്ക് കടന്നത്. ഇതിനിടെ,1968-ല്‍ തഴക്കരപയ്യമ്പള്ളി കുടുംബാംഗം സുജാതയെ വിവാഹംചെയ്തു. 


നാടകത്തിലൂടെയാണ്എം.ജി.സോമൻഅഭിനയംആരംഭിച്ചത്.1970-ൽവ്യോമസേനയിൽ നിന്നുവിരമിച്ചസോമൻ1972മുതൽനാടകരംഗത്തുണ്ട്.കൊട്ടാരക്കരശ്രീധരൻനായരുടെസംഘത്തിലും കായംകുളം കേരള ആർട്സ് തിയേറ്റേഴ്സിലുംസജീവമായിരുന്നു.ഇടയ്ക്കൊക്കെഅമച്വർനാടകങ്ങളിലുംഅഭിനയിച്ചിരുന്നു.


മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച ഗായത്രി എന്ന സിനിമയിലെ വേഷത്തിന് ആളെ തിരയുന്നസമയത്ത്കേരളആർട്സ്തിയേറ്റേഴ്സിന്റെ രാമരാജ്യം എന്ന നാടകംകണ്ട മലയാറ്റൂരിന്റെഭാര്യവേണിയാണ്സോമനെ നായകനായിനിർദ്ദേശിച്ചത്. 1973ൽ ആണ് ഗായത്രി റിലീസായത്. ദിനേശ് എന്ന പേരിലാണ് സോമൻ ഗായത്രിയിൽ അഭിനയിച്ചത്.രാജാമണി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷം. ആ റിബൽ സ്വഭാവക്കാരൻ അതുവരെയുള്ള നായകസങ്കൽപങ്ങൾക്കുപുനർചിന്തനത്തിനുള്ള വകയായിരുന്നു.  'ചുക്ക്,മാധവിക്കുട്ടി എന്നീചലച്ചിത്രങ്ങളിലും അതേ വർഷംസോമൻഅഭിനയിച്ചു. സേതുമാധവന്റെ 'ചട്ടക്കാരി'യിലെ 'റിച്ചാര്‍ഡ്' എന്ന ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രം സോമന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി. 'ദിനേശന്‍' മാറി 'എം.ജി.സോമ'നായത് ഈ സിനിമയിലായിരുന്നു. മുന്‍നിര സംവിധായകരുടെ കൈകളിലൂടെ മലയാള സിനിമാലോകത്തെസോമന്‍ കീഴടക്കി. 


1975-ൽ സഹനടനുള്ള സംസ്ഥാന അവാർഡും (ചുവന്ന സന്ധ്യകൾ, സ്വപ്നാടനം) 1976-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും (തണൽ, പല്ലവി) നേടി. 1977-ൽ മാത്രം 47 ചിത്രങ്ങളിൽ അഭിനയിച്ചു.ചട്ടക്കാരിയിലെറിച്ചാർഡ്,ഇതാഇവിടെവരെവിശ്വനാഥൻരാസലീലയിലെ ദത്തൻ നമ്പൂതിരി, തുറമുഖത്തിലെ ഹംസ, രക്തമില്ലാത്ത മനുഷ്യനിലെ ശിവൻകുട്ടി, അനുഭവത്തിലെ ബോസ്കോ, ഒരു വിളിപ്പാടകലെയിലെമേജർ, ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻതുടങ്ങിയ കഥാപാത്രങ്ങൾശ്രദ്ധേയങ്ങളായിരുന്നു.  ആദ്യമായി വിദേശത്തുവച്ചുചിത്രീകരിച്ച മലയാളചിത്രത്തിലെ നായകനായിരുന്നു സോമൻ


നടനേതിഹാസംകമലഹാസനുമായിഉറ്റസൗഹൃദമുണ്ടായിരുന്നു സോമന്. നാൽപതോളം ചിത്രങ്ങളിൽഒന്നിച്ച്അഭിനയിച്ചപ്പോൾ വളർന്ന കൂട്ട്. അക്കാലത്ത് കമലഹാസൻ കേരളത്തിലെത്തിയാൽ സോമന്റെ വീട്ടിൽ കയറാതെപോകില്ല. മലയാളത്തിലെ പ്രഗല്ഭ സംവിധായകൻഐ.വി.ശശിയുമായും സോമന് ഉറ്റസൌഹൃദമുണ്ടായിരുന്നു.  അദ്ദേഹത്തിന്റെഇഷ്ടനായകൻ കൂടിയായിരുന്നു സോമൻ ഇടക്കാലത്ത് എന്തോതെറ്റിദ്ധാരണയുടെ പുറത്ത് ഇതിന് അൽപം ഉലച്ചിൽതട്ടിയിരുന്നെങ്കിലും മരണം വരെ ഈ സൗഹൃദം സോമൻ തുടർന്നിരുന്നു. 


ജയനെജനകീയനടനാക്കിത്തീർത്ത ഐ.വി ശശി സംവിധാനംചെയ്ത'അങ്ങാടി' എന്ന ചിത്രത്തിലെ നായകനായി സോമനെ ആയിരുന്നുആദ്യംതീരുമാനിച്ചിരുന്നത്. ശശിയും സോമനുമായുള്ളഅഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു നായക സ്ഥാനത്തു ജയൻവന്നു.അതേത്തുടർന്നു വളരെക്കാലം ശശി ചിത്രങ്ങളിൽ സോമൻറെ സാന്നിധ്യം ഉണ്ടായില്ല. ഏറെക്കാലത്തിനു ശേഷം കമലഹാസൻനായകനായി അഭിനയിച്ച 'വൃതം' എന്ന ചിത്രത്തിലെ സഹനടന്റെ വേഷം ചെയ്തുകൊണ്ടു വീണ്ടും ശശി ചിത്രങ്ങളിൽ സോമൻ സജീവമായി. തമിഴിലും സോമന്റെ സാന്നിധ്യംഅത്രപെട്ടെന്നുമായ്ക്കാവുന്നതല്ല. എം ജി ആറിനൊപ്പം അഭിനയിച്ച നാളൈ നമതേ ആണ് ഏറ്റവും പ്രധാനം. 100 ദിവസത്തിലേറെ ഓടിയ അവൾ ഒരു തുടർക്കഥ, കുമാരവിജയംഎന്നിവയും ശ്രദ്ധേയമായിരുന്നു. ഇതാ ഇവിടെവരെ, അവളുടെ രാവുകള്‍, വിസ, അവള്‍ വിശ്വസ്തയായിരുന്നു, വാടകയ്ക്കൊരു ഹൃദയം, ശംഖുപുഷ്പം, മണ്ണ്, മോഹിനി യാട്ടം,ഗുരുവായൂര്‍ കേശവന്‍, അമ്മേ നാരായണ, പിക്ക്നിക്ക്, ഈറ്റ, കോളിളക്കം, രക്തം, ഇതിഹാസം, താറാവ്, ബോയിംഗ് ബോയിംഗ്, ഏഴുനിറങ്ങള്‍, സത്രത്തില്‍ ഒരു രാത്രി, ഉയരും ഞാന്‍ നാടാകെ,താളവട്ടം, പഞ്ചാഗ്നി,പൂച്ചയ്ക്കൊരുമുക്കുത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ശ്രീമാന്‍ ശ്രീമതി, ഒരിക്കല്‍ കൂടി, ഇതാ ഒരു ധിക്കാരി, ചൂള, ഒരു വിളിപ്പാടകലെ, യുദ്ധം, ഒരു കുടക്കീഴില്‍, എന്‍റെ കാണാക്കുയില്‍, തൊഴില്‍ അല്ലെങ്കില്‍ജയില്‍,ഹര്‍ഷബാഷ്പം, ഗായത്രീ ദേവി എന്‍റെഅമ്മ,സ്വാഗതം,ശ്യാമ, പടയണി, മനു അങ്കിള്‍, ദൗത്യം,വന്ദനം, അക്കരെയക്കരെയക്കരെ, നമ്പര്‍ 20 മദ്രാസ് മെയില്‍, ഞാന്‍ ഗന്ധര്‍വന്‍,ചിത്രം, വര്‍ണക്കാഴ്ചകള്‍, വന്നു കണ്ടു കീഴടക്കി, ഏകലവ്യന്‍, വെള്ളാനകളുടെ നാട് , ആരാന്‍റെമുല്ലകൊച്ചുമുല്ല,..തുടങ്ങിസൂപ്പര്‍ഹിറ്റ്ചിത്രങ്ങളുടെ ഒരു നീണ്ട നിര സോമനുണ്ട്. 


സോമന്റെനായികാനിരയ്ക്കുംഒട്ടുംതിളക്കംചോരുന്നില്ല.ഷീല,ജയഭാരതി,അംബിക, ശ്രീവിദ്യ, വിധുബാല, സീമ, ഉണ്ണിമേരി, ലക്ഷ്മി, പ്രമീള എന്നിവരൊക്കെ മലയാളിത്തനിമയുടെ പട്ടികയിൽനിന്നുംഅന്യഭാഷകളിൽനിന്ന് ശ്രീദേവി, ഷർമിള ടഗോർ,ഭാനുപ്രിയ, രാമേശ്വരി, ജയസുധ, റാണിചന്ദ്ര, പൂർണിമ, രാധിക, സുമലത തുടങ്ങിയവരെല്ലാം ഒരു കാലത്ത്സോമന്റെനായികമാരായിവെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. ഒരു പക്ഷേപ്രേംനസീറിനുശേഷംമലയാളത്തിൽഅക്കാലത്ത്ഏറ്റവുമധികംനായികമാരോടൊത്ത്അഭിനയിച്ചത്  സോമൻ ആയിരുന്നിരിക്കണം.ഗായത്രിയിലെ റിബൽ സ്വഭാവമുള്ളരാജാമണിയെന്ന ബ്രാഹ്മണ യുവാവിൽ തുടങ്ങിലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചനെന്ന മുന്നും പിന്നും നോക്കാതെ സത്യം വിളിച്ചു പറയുന്ന കരുത്തനായമദ്ധ്യതിരുവിതാംകൂർനസ്രാണിവരെയുള്ളസോമന്റെഭാവപ്പകർച്ചകളിൽ ധീരതയുടെ ഒരു വാൾമുന തിളങ്ങിയിരുന്നു. ഇതിനു പുറമേ സോമന്റെ പേരിൽ ഒരു റെക്കോർഡും ഉണ്ടായിരുന്നു. ഒരു വർഷം ഏറ്റവുമധികംചിത്രങ്ങളിൽ നായക കഥാപത്രത്തെ അവതരിപ്പിച്ച നടൻ എന്നതായിരുന്നു ആ റെക്കോർഡ്. ആ പദവി അഴിച്ചു വച്ചാലും അസൽ നടൻമാരെ കാമ്പുള്ള കഥാപാത്രങ്ങൾതേടി വന്നു കൊണ്ടിരിക്കുമെന്ന് സോമൻ അവസാന സിനിമയിൽ വരെ തെളിയിച്ചു. ആ വ്യത്യസ്തതകളെയൊക്കെ അദ്ദേഹം അനായാസം അവിസ്മരണീയമാക്കുകയും ചെയ്തു.


ജോൺ പോളി നൊപ്പം ഭൂമിക എന്ന ഐ വി ശശി ചിത്രംനിർമിച്ചതുംതാരസംഘടനയായ അമ്മയുടെ ആദ്യകാലപ്രസിഡന്റായതും ചലച്ചിത്ര വികസന കോർപറേഷൻ അംഗമായി പ്രവർത്തിച്ചതും സിനിമയിൽ ചമയങ്ങളില്ലാതെയുള്ള മറ്റു പ്രവർത്തന ങ്ങൾ.സിനിമയിൽതിരക്കുള്പ്പോഴുംഏതാനുംടിവിസീരിയലുകളിലുംഅദ്ദേഹംമിന്നിത്തിളങ്ങി.ആറുടിവിസീരിയലുകളിൽഅഭിനയിച്ചു.മോഹപ്പക്ഷികൾ, കുതിരകൾ എന്നിവ ശ്രദ്ധേയം

ഏറെക്കാലം വിവിധ രോഗങ്ങൾ അലട്ടിയ സോമൻ 56-ആമത്തെ വയസ്സിൽമഞ്ഞപ്പിത്ത ത്തെത്തുടർന്ന് 1997 ഡിസം‌ബർ 12ന് വൈകിട്ട്എറണാകുളം പിവിഎസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൃതദേഹം തിരുവല്ലയിലെവീട്ടിലേയ്ക്ക് വിലാപയാത്രയായികൊണ്ടുപോകുകയും പൂർണഔദ്യോഗികബഹുമതികളോടെവീട്ടുവളപ്പിൽസംസ്കരിക്കുകയും ചെയ്തു. 1997-ൽ പുറത്തിറങ്ങിയ ലേലമായിരുന്നു. അദ്ദേഹ ത്തിന്റെ അവസാന ചിത്രം. ഈ ചിത്രത്തിൽ അദ്ദേഹം ചെയ്തആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ചകഥാപാത്രങ്ങളിലൊന്നായി അറിയപ്പെടുന്നു. ലേലം നിറഞ്ഞ സദസ്സിൽ ഓടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സൂപ്പര്‍ഡയലോഗുകളുമായി 'ലേല'മെന്ന പടത്തില്‍ 'ആനക്കാട്ടില്‍ ഈപ്പച്ചനെ' അവതരിപ്പിച്ച് തിരശ്ശീലക്കു പിന്നിലേക്ക് സോമന്‍ പോയി.സോമന്ഒരുമകനും മകളുമുണ്ട്. മകൻ സജി സോമനും ചലച്ചിത്ര നടനാണ്.


ഈടുറ്റ കഥാപാത്രങ്ങളെ നല്‍കിയ സോമന് ജന്മനാട്ടില്‍സ്മാരകമെന്നകലാലോകത്തിന്റ സ്വപ്‌നം മാത്രംഇതുവരെപൂവണിഞ്ഞില്ല. ചരമദിനത്തില്‍ സുഹൃത്തുക്കള്‍ കുടുംബ വീട്ടുവളപ്പിലെസ്മൃതിമണ്ഡപത്തില്‍ഒത്തുചേരും.ടൈപ്പ്ചെയ്യപ്പെടാതെവ്യത്യസ്തങ്ങളായകഥാപാത്രങ്ങളെ അതിസുന്ദരമായി അവതരിപ്പിച്ച സോമന്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തിളങ്ങി നിൽക്കും.


സലിം പി. ചാക്കോ. 

cpK desK.

No comments:

Powered by Blogger.