മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന് സ്മരണാഞ്ജലി
മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന് സ്മരണാഞ്ജലി.
മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായിരുന്ന വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവും ഛായാഗ്രഹകനുമായിരുന്ന ഡാനിയേലിൽ നിന്നുമാണ് മലയാള സിനിമ ചരിത്രം ആരംഭിക്കുന്നത്.
1900 ഫെബ്രുവരി 26 ന് അഗസ്തീശ്വര ത്ത് ജനിച്ച ദാനിയേൽ നന്നേ ചെറുപ്പ ത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലർത്തി യിരുന്നു.വിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്ര സാങ്കേതിക വിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയ ദാനിയേലിന് അവിടുത്തെ സ്റ്റുഡിയോ കളിൽ പ്രവേശിക്കാൻ പോലും അനുമതി ലഭിച്ചില്ല.
മുംബൈയിൽ എത്തിയാണ് അദ്ദേഹം ചലച്ചിത്ര സംവിധാനം പഠിച്ചത്. മുംബൈയിൽ നിന്നും തിരിച്ചെത്തി തിരുവനന്തപുരത്ത് വിഗതകുമാരന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു. നെയ്യാറ്റിൻകരയ്ക്ക് സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കർ സ്ഥലം വിറ്റാണ് അദ്ദേഹം സിനിമക്ക് വേണ്ടി പണം സ്വരൂപിച്ചത്. 1930 ഒക്ടോബർ 23ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിലും നാഗർ കോവിൽ പയനിയർ തിയേറ്ററിലുമാണ് വിഗതകുമാരൻ ആദ്യമായി പ്രദർശിപ്പിച്ചത്.
റോസി (രാജമ്മ) എന്ന കീഴാള സ്ത്രീ നായർ സ്ത്രീയായി അഭിനയിച്ച ഈ ചിത്രം വിജയമായിരുന്നില്ല. ഇദ്ദേഹ ത്തിന്റെ ഇളയമകൻ ഹാരിസ് തന്റെ ആറാം വയസ്സിൽ കളിക്കിടയിൽ ഫിലിം തീയിട്ടു നശിപ്പിച്ചതിനാൽ ചിത്രത്തിന്റെ പ്രിന്റ് ലഭ്യമല്ല. ഒറ്റയാനായി പടംപിടി ക്കാൻ ഇറങ്ങിയ ഇദ്ദേഹം കടബാദ്ധ്യത കളിൽ മുങ്ങി.
മലയാള ചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകുന്നവർക്കായി സംസ്ഥാന സർക്കാർ 1992ൽ ജെ.സി. ദാനിയേലിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏർപ്പെടുത്തി. 2013 ൽ ദാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ കമൽ സെല്ലുലോയ്ഡ് എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്തു. വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്റെ ജെ.സി. ഡാനിയേൽ ജീവചരിത്രത്തെയും അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത്. ജെ.സി.ഡാനിയേൽ 1975 ഏപ്രിൽ 27ന് 75-ാം വയസിൽ അന്തരിച്ചു .
No comments: