" അമ്മ " 29-മത് ജനറൽ ബോഡി മീറ്റിംഗ് .








 



അമ്മയുടെ ( അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് ) ജൂൺ29ന് വാർഷിക പൊതുയോഗം ജൂൺ 25 ന് കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്നു.  


രാവിലെ 11 മണിയോടെ ആരംഭിച്ച യോഗത്തിൽ 290 അംഗങ്ങൾ പങ്കെടുത്തു.  സ്ത്രീ വിഭാഗം അംഗങ്ങളാണ് കൂടുതൽ പങ്കെടുത്തത്.  80 ൽ കൂടുതൽ അംഗങ്ങൾ കത്തുവഴി ലീവ് അപേക്ഷ നൽകിയിട്ടുമുണ്ട്. 9 പേരാണ് ഈ ഒരു വർഷത്തിനുള്ളിൽ കാല യവനികക്കുള്ളിൽ മറഞ്ഞുപോയത്  . ഇവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പ്രേംകുമാർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. 


പ്രസിഡന്റ് മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ധിക്ക് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. അമ്മയുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മോഹൻലാൽ മമ്മൂട്ടിക്ക് നൽകി തുടക്കം കുറിച്ചു.




മഴവിൽ മനോരമ  എന്റർടൈന്മെന്റ് അവാർഡ് - 2023 ആഗസ്റ്റ് ഒന്ന് മുതൽ നാല്  വരെ നടത്തുവാനും യോഗം അംഗീകാരം നല്കി. കഴിഞ്ഞ പൊതുയോഗത്തിനു ശേഷം ഒൻപത് പേർക്കായിരുന്നു അംഗത്വം നൽകിയത്. ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി  ആറ്  പേരുടെ അംഗത്വത്തിനുള്ള അപേക്ഷകൾ പരിഗണിച്ചു. വിജയൻ കാരന്തുര് , ബിനു പപ്പു , സലിംബാവ , സഞ്ജു ശിവറാം , ശ്രീജ രവി,നിഖിലാ വിമൽ എന്നിവർക്കായിരുന്നു. എന്നാൽ ശ്രീനാഥ്‌ ഭാസിയുടെ അപേക്ഷയിൽ ഇതര സംഘടനയിൽ നിന്നും NOC ലഭിക്കുന്ന മുറയ്ക്ക് അംഗത്വം നൽകുന്ന കാര്യം പരിഗണണ കൊടുക്കാനും തീരുമാനിച്ചു. 


അടുത്തവർഷം (2024) ജൂൺ 30ന് മുപ്പതാമത്തെ വാർഷിക പൊതുയോഗം നടത്തുവാനും അന്നേ ദിവസം പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തുവാനും യോഗം തീരുമാനിച്ചു. 


എന്നാൽ ഏറെ നാളുകൾക്ക് മുൻപുതന്നെ വാർഷിക പൊതുയോഗ തിയതി അറിയിച്ചിട്ടും  ഇന്നത്തെ ദിവസ്സം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി അംഗത്തിന്റേതടക്കം അഞ്ചിൽപരം ചിത്രങ്ങളുടെ ഷൂട്ടിംഗ് നടത്തിയതിനാൽ അംഗങ്ങൾക്ക് യോഗത്തിൽ എത്തിച്ചേരുവാൻ സൗകര്യം ചെയ്ത കൊടുക്കാത്തതിലുള്ള പ്രതിഷേധം അമ്മ പ്രൊഡ്യൂസഴ്സ് അസോസിഷൻ പ്രസിഡന്റിനെയും സെക്രട്ടറിയേയും ഫോണിൽ വിളിച്ചു അറിയിക്കുകയും ചെയ്തു.4.30ന് യോഗനടപടികൾ അവസാനിച്ചു. 

No comments:

Powered by Blogger.