ഗംഭീര പ്രൊമോഷൻ പരിപാടികളുമായി " തല്ലുമാല" ടീം. ആഗസ്റ്റ് പന്ത്രണ്ടിന് ചിത്രം തീയേറ്ററുകളിലേക്ക്.

മാസ്സ് സിനിമകളിലേക്ക് മലയാള സിനിമ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ച് വരുന്ന സമയമാണ്. കടുവയും , പാപ്പനും തീയറ്ററുകളിൽ വലിയ വിജയമായത് തന്നെ പ്രേക്ഷകർഅത്തരംസിനിമകൾ കാണാൻ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. 

ഈ ഒരവസരത്തിലാണ് വലിയ മുതൽമുടക്കുമായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'തല്ലുമാല' തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. കളർഫുൾ എന്റർടൈനർ എന്ന ഗണത്തിൽ പെടുത്താവുന്ന സിനിമ ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്യുന്നത്.

ടൊവിനോ തോമസ് , കല്യാണി പ്രിയദർശൻ , ഷൈൻ ടോം ചാക്കോ , ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയ്ക്ക് വേണ്ടി അണിയറ പ്രവർത്തകർ നടത്തുന്ന പ്രൊമോഷൻ പരിപാടികളും ഇപ്പോൾശ്രദ്ധേയമാകുകയാണ്.

തിരുവനന്തപുരം ലുലു മാളിൽ വച്ച് നടന്ന പ്രൊമോഷൻ പരിപാടിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സിനിമയിലെ താരങ്ങൾ ഒക്കെ തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ 'തല്ലുമാല' സ്‌പെഷ്യൽ ടീ ഷർട്ടുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ വൈറലാണ്. മൈ ഡെസിഗ്നേഷനുമായി ചേർന്നാണ് തല്ലുമാല സംഘം ടീ ഷർട്ട് പുറത്തിറക്കിയത്.

സൗത്ത്ഇന്ത്യയിൽആദ്യമായാണ് സിനിമ പ്രൊമോഷന് റെയിൻ ബോ റിഫ്ളക്ടീവ് പ്രിൻറ് ഉപയോഗിച്ചുള്ള ടീ ഷർട്ടുകൾ പുറത്തിറക്കുന്നത്. അടുത്ത കാലത്ത് തങ്ങൾക്ക് ഏറ്റവുമധികം റെസ്പോൺസ് ലഭിച്ച പ്രൊഡക്ടുകളിൽ ഒന്ന് തല്ലുമാലയുടെ ടീ ഷർട്ടുകളാണ് എന്നാണ് മൈഡെസിഗ്നേഷൻ്റെ പിന്നണിയിൽപ്രവർത്തിക്കുന്നവർവ്യക്തമമാക്കിയിരിക്കുന്നത്. നേരത്തെ കുറുപ്പ് , കടുവ , മഹാവീര്യർഎന്നീസിനിമകളുടെയും ഒഫിഷ്യൽ മർച്ചൻഡൈസർ പാർട്ണർമാരായിരുന്നു മൈ ഡെസിഗ്നേഷൻ.

ലുലു മാളിലെ ചടങ്ങിന് ശേഷം ദുബായിയിൽ എത്തി ചേർന്ന തല്ലുമാല സംഘത്തിന് അവിടെയും ലഭിച്ചത് വലിയ സ്വീകരണമാണ്.പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയി മാളിൽ എൽ ഈ ഡി ഷോയും നടന്നു. ജി സി സി യിൽ ആരംഭിച്ച ബുക്കിങ്ങിന് വലിയ പ്രതികരണമാണ്ലഭിച്ചുകൊണ്ടിരിക്കുന്നത്.

മണവാളൻ വസീം, വ്ലോ​ഗർ ബീപാത്തുഎന്നീകഥാപാത്രങ്ങളായാണ് ടൊവിനോയും കല്ല്യാണിയുംഎത്തുന്നത്.
സിനിമയുടെ ഗാനങ്ങൾക്കും ട്രെയിലറിനും വലിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വിഷ്ണു വിജയ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾ ഇപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച് കഴിഞ്ഞു.

ഓൺലൈൻ :
പി. ആർ സുനിത സുനിൽ.

No comments:

Powered by Blogger.