" അക്വോറിയം" സിനിമയ്ക്ക് ഹൈക്കോടതിയുടെ പ്രദർശാനാനുമതി ലഭിച്ചു.


ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ടി. ദീപേഷിന്റെ  "അക്വോറിയം"
സിനിമ റിലീസിന് .

പ്രദർശനാനുമതി നിഷേധിക്കപ്പെട്ട് രണ്ടു പ്രാവശ്യത്തെ  സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ്  'അക്വേറിയം' എന്ന പേരിൽ പ്രദർശനത്തിന് ഒരുങ്ങുന്നത്.

സൈനപ്ലേഒ.ടി.ടിപ്ലാറ്റ്ഫോമിലൂടെ എ പ്രീൽ 9 ന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു.മുമ്പ് റിലീസിന് ഒരുങ്ങിയപ്പോഴാണ്
മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞ് ചില കന്യാസ്ത്രീകൾ സിനിമ നിരോധിക്കണം എന്ന് പറഞ്ഞ്  ബഹു:ഡൽഹി,കേരളാ ഹൈക്കോടതിയെ സമീപിച്ചത്. കോടതികൾ കേസ് തള്ളുകയും പ്രദർശനാനുമതി ലഭിക്കുകയും ചെയ്തു. 

സെൻസർബോർഡ്കേരളഘടകത്തെയുംകേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദർശനാനുമതി നിഷേധിച്ചിരുന്നു. ഈ സിനിമയെ തടയാൻ പലപ്പോഴായി സങ്കുചിതമായി ചിന്തിക്കുന്നവർ ശ്രമിച്ചു കൊണ്ടേയിരുന്നു.അതിന്റെ ഭാഗമായി നിരവധി നിയമ പോരാട്ടങ്ങൾ നടത്തേണ്ടിവന്നു. പല തവണ സിനിമക്കുള്ള അനുമതി നിഷേധിച്ചു. അനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു.തുടർന്നാണ് റിലീസിന്  അനുവദിച്ചത്. സെൻസർബോർഡ് ട്രിബൂണലിന്റെ നിർദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റം. 

സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങൾ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.കൊൽകത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യൻ ചിത്രമായ അക്വേറിയത്തിന്റെ റിലീസ് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെൻസർ ബോർഡ് തടഞ്ഞത്.

 ''പൂർണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് "അക്വേറിയം". സഭയ്ക്കകത്ത്കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നത് '' സംവിധായകൻ ദീപേഷ് പറഞ്ഞു.

ഹണിറോസ്, സണ്ണിവെയ്ൻ, ശാരി എന്നിവരോടൊപ്പം കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദീപേഷിന്റെ തന്നെ കഥയ്ക്ക് ബൽറാമാണ് തിരക്കഥ ഒരുക്കിയത്.ഷാജ് കണ്ണമ്പേത്താണ് നിർമ്മാണം, ഛായാഗ്രാഹണം പ്രദീപ് എം.വർമ്മ.
പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.