മോഹൻലാൽ - നിവിൻ പോളി ടീമിന്റെ " കായംകുളം കൊച്ചുണ്ണി " ഒക്ടോബർ പതിനൊന്നിന് തീയേറ്ററുകളിലേക്ക്.



നിവിൻപോളി കായംകുളം കൊച്ചുണ്ണിയായും, മോഹൻലാൽ ഇത്തിക്കര പക്കിയായും വേഷമിടുന്നു കായംകുളം കൊച്ചുണ്ണിയിൽ . പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്. പണക്കാരിൽ നിന്ന് സമ്പത്ത് മോഷ്ടിച്ച് പാവപ്പെട്ടവർക്ക് കൊടുക്കുകയായിരുന്നു കായംകുളം കൊച്ചുണ്ണി.


റോഷൻ ആൻഡ്രൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്. 45 കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ബിനോദ് പ്രദാൻ ക്യാമറയും,  ഏ. ശ്രീകർപ്രസാദ് എഡിറ്റിംഗും, തിരക്കഥയും സംഭാഷണവും ബോബി - സഞ്ജയും നിർവ്വഹിക്കുന്നു.

പ്രിയ ആനന്ദ് ജാനകിയായും, പ്രിയങ്ക തിമേഷ് സുഹറായായും, സണ്ണി വെയ്ൻ കേശവനായും ,ബാബു ആന്റണി തങ്ങളായും, ഷൈൻ ടോം ചാക്കോ കൊച്ചു പിള്ളയായും വേഷമിടുന്നു.മണികണ്ഠൻ ആർ. ആചാരി, തെസ്നി ഖാൻ , സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, സുദേവ് നായർ, അശ്വനി ചന്ദ്രശേഖർ എന്നിവരും , നോറാ ഫത്തേഫി ഡാൻസ് രംഗത്തും  അഭിനയിക്കന്നു.

ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ നിർമ്മിക്കുന്ന മലയാള ചിത്രം എന്ന വിശേഷണം പുലിമുരുകനിൽ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി.


No comments:

Powered by Blogger.