ഇക്കാക്ക് പ്രണാമം : വിനോദ് ഗുരുവായൂർ .




ജോക്കർ സിനിമ യുടെ ലൊക്കേഷൻ, രാത്രി യാണ് ഷൂട്ടിംഗ്. സർക്കസ് കൂടാരം ആക്രമിക്കാൻ വന്ന ഗുണ്ടകളെ സിംഹക്കൂടുകൾ തുറന്നു വിട്ടു പ്രതിരോധിക്കുന്ന സീൻ ഷൂട്ട്‌ ചെയ്യുന്നു. സിംഹങ്ങളെ കയറിൽ കെട്ടി പുറത്തിറക്കി ഷൂട്ട്‌ ചെയുന്നു.


മയക്കുവെടി വെക്കുന്ന ഡോക്ടർമാർ ലൊക്കേഷനിൽ ഉണ്ട്. ഇതിനിടക്കാണ് മാമുക്കോയയുമായി ഒരു സ്റ്റണ്ട് സമയത്തു വില്ലന്റെ ഇടി ഇക്കയുടെ മൂക്കിന് തന്നെ കിട്ടുന്നു. ചോര  ഒലിക്കുന്ന മുഖമായി ഇക്കാ. ഉടനേ ഞാനാണ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നത്. അവിടെ ചെന്നു ഡോക്ടറെ കണ്ടപ്പോൾ സ്റ്റിച്ച് വേണമെന്ന് പറഞ്ഞു. അതിനു വേണ്ട ഒരുക്കങ്ങൾ നടക്കുമ്പോൾ, അടുത്തുള്ള ഫ്രിഡ്ജിൽ നിന്നു കുറച്ചു ഐസ് എടുത്തു മൂക്കിൽ വച്ചു ബ്ലഡ്‌ നിർത്താനുള്ള തിടുക്കത്തിലാണ് ഇക്കാ. അപ്പോഴും അദ്ദേഹം വേദന കടിച്ചമർത്തുന്നത് എനിക്ക് കാണാമായിരുന്നു. ഷൂട്ടിംഗ് ഞാൻ കാരണം മുടങ്ങും എന്ന് പറഞ്ഞു, ആരുടേയും സമ്മത്തിന് കാത്തു നിൽക്കാതെ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. വരുന്ന വഴിക്ക് ഷൂട്ടിംഗ് മുടങ്ങിയാലുള്ള ബുദ്ധിമുട്ടുകൾ എന്നെ പറഞ്ഞു മനസ്സിലാക്കാനുള്ള തിരക്കിലായിരുന്നു അദ്ദേഹം. വീണ്ടും വഴി യിലെ ഒരു വീട്ടിൽ നിന്നും ഐസ് വാങ്ങി ലൊക്കേഷനിൽ എത്തി. തിരിച്ചു ചെന്ന ഇക്കായെ കണ്ടപ്പോൾ എല്ലാവർക്കും സമാധാനമായെങ്കിലും, പിന്നീട് ഷൂട്ട്‌ നടക്കുമ്പോൾ എനിക്ക് വളരെ അധികം വേദന തോന്നി. അവിടെ ലോഹിസാറിനോട് ഇക്കാ പറഞ്ഞത്... ഐസ് വെച്ചാൽ മാറുന്ന അസുഖമേ നിങ്ങൾക്കുള്ളു എന്ന് ഡോക്ടർ പറഞ്ഞത്രേ, എന്നെ ഒന്നും പറയാൻ ഇക്കാ സമ്മതിച്ചില്ല. വേദനയോടെ ഷൂട്ട്‌ തീർത്തു.. മറ്റൊരു ഹോസ്പിറ്റലിൽ പോയി മൂക്കിൽ പ്ലാസ്റ്ററുമായി വന്ന ഇക്കാ യുടെ ആ മുഖം ഇന്നും മനസ്സിലുണ്ട്. ജോലിയോടും, പ്രൊഡ്യൂസറുടെ ഒരു രൂപ പോലും നഷ്ടപെടാതിരിക്കാനും, വേദന അറിയിക്കാതെ അഭിനയിച്ച ഇക്കാക്ക് പ്രണാമം 🙏🙏🙏


വിനോദ് ഗുരുവായൂർ .

No comments:

Powered by Blogger.