ഓൺലൈൻ ദുരന്തത്തിന്റെ നേർക്കാഴ്ചയാണ് " ജവാനും മുല്ലപ്പൂവും.


Rating : 3 / 5.

സലിം പി. ചാക്കോ .

cpK desK.


സുമേഷ് ചന്ദ്രൻ, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോൻ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് "ജവാനും മുല്ലപ്പൂവും " .


ലോക്ക്ഡൗണിന് ശേഷം ഓരോ വീടും ചെറുലോകമായി മാറിയ പശ്ചാത്തലത്തിലാണ് 'ജവാനും മുല്ലപ്പൂവും' ഒരുക്കിയിരിക്കുന്നത്.


പഴന്തോട്ടം ഗവൺമെന്റ് ഹയർ സെക്കണ്ടന്ററി സ്കുളിലെ .ജയശ്രി ടീച്ചറായി ശിവദയും, റിട്ട:പട്ടാളക്കാരൻ ഗിരിയായി സുമേഷ് ചന്ദ്രനും ,  ഇവരുടെ മകളായി ബേബി സാധിക മേനോനും, സൈബർ സെൽ ക്ലാസ് എടുക്കുന്ന സാജനായി രാഹുൽ മാധവും , സ്കൂൾ പ്രിൻസിപ്പാളായി ദേവികഅജിത്തും,എസ്.ഐ ശലോമോനായി ശർമ്മയും വേഷമിടുന്നു. 


വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 


ഫോർ മ്യൂസിക്കിൻ്റെ സംഗീത സംവിധാനത്തിൽ ബി.കെ ഹരിനാരായണൻ രചിച്ച രണ്ട് ഗാനങ്ങളും മത്തായി സുനിലിൻ്റ നാടൻ പാട്ടും ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. 'മുറ്റത്തെ മുല്ലത്തെെ ...." എന്ന ഗാനം കെ.എസ് ചിത്രയും, 'ഒന്ന് തൊട്ടേ ....' എന്ന ഗാനം വിജയ് യേശുദാസുമാണ് ആലപിച്ചിരിക്കുന്നത്. 


കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്. ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ: ആർ ഡി (സീബ്രാ ക്രോസിങ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ആർട്ട് അശോകൻ ചെറുവത്തൂർ, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, വി.എഫ്.എക്സ്: ജിഷ്ണു പി ദേവ്, സ്റ്റിൽസ്: ജിതിൻ മധു, പി.ആർ.ഒ: പി.ശിവപ്രസാദ്, സുനിത സുനിൽ, ഡിസൈൻസ്: മനു മൈക്കൾ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


'ടു ക്രീയേറ്റീവ് മൈൻഡ്സ്'ന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടുവും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 


ഒരു കുടുംബ ചിത്രമാണിത്. മികച്ച കഥയാണ് ഈ സിനിമയുടേത്. ശിവദയുടെ കഥാപാത്രം ജയശ്രീയാണ് സിനിമയുടെ ആത്മാവ്. സുമേഷ് ചന്ദ്രന്റെ ഗിരിയും, രാഹുൽ മാധവിന്റെ സാജനും പ്രേക്ഷകമനസുകളിൽ ഇടം നേടി. സൂരാജ് വെഞ്ഞാറമുടാണ് ആരംഭത്തിലും അവസാനത്തിലും നരേഷൻ നൽകിയിരിക്കുന്നത്. 





No comments:

Powered by Blogger.