അഭിനയ മികവുമായി " മാത്യു മാമ്പ്രയും,പ്രിയംവദ കൃഷ്ണനും " .
മമ്മൂട്ടിയെകേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.പേര് പോലെ തന്നെപുതുമനിലനിർത്തുന്നതാണ്സിനിമയും.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ അതീഗംഭീര പ്രകടനം ബിന്ദു പണിക്കർ, കോട്ടയം നസീർ, ഗ്രെയ്സ് ആൻ്റണി തുടങ്ങിയ പലതലമുറകളിലെതാരങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങൾ ആസിഫ് അലിയുടെ അങ്ങേയറ്റം വ്യത്യസ്തത നിറഞ്ഞ സർവ രംഗങ്ങളിലും മുഖംമറച്ച് കണ്ണുകൾ കൊണ്ട് മാത്രം നടത്തിയഅഭിനയം.എന്നിങ്ങനെ അഭിനയപരമായി നിരവധി പ്രശംസകൾ ആണ് സീനിയർ താരങ്ങളും പുതിയ താരങ്ങളും ഒരുപോലെനേടിക്കൊണ്ടിരിക്കുന്നത്.
ഇവർക്കൊപ്പം തന്നെ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പ്രകടനമാണ് മാത്യു മാമ്പ്ര എന്ന നടന്റേയും പ്രിയംവദ കൃഷ്ണന്‍ എന്ന നടിയുടേയും അഭിനയമാണ്.
" ചെരാതുകള്‍ " എന്ന സിനിമയിലാണ് ഇതിന് മുന്‍പ് മാത്യു മാമ്പ്രയെ നാം കണ്ടത്. ചിത്രത്തിലെ വാത്സല്യവും പുഞ്ചിരിയുംനിറച്ചഅഭിനയത്തിന് സ്വീഡിഷ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നല്ല നടനുള്ള അവാര്‍ഡ് കിട്ടിയത് വാര്‍ത്തകളില്‍ഇടംപിടിച്ചിരുന്നു. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ മാത്യു മാമ്പ്ര റഷീദ് എന്ന വില്ലന്‍ കഥാപാത്രമായിയാണ് റോഷാക്കിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
മകന്റെ മരണത്തിനു കാരണക്കാരനായവനോടുള്ള ദേഷ്യവും, വിഷമവും ഉള്‍പ്പടെ മുഖത്തു മിന്നിമറയുന്ന സൂക്ഷ്മഭാവങ്ങള്‍ ഇദ്ദേഹം ഒരനുഗ്രഹീതകലാകാരനാണെന്ന് ഊന്നിപ്പറയുന്നവയാണ്. കുറച്ച് സീനുകള്‍ മാത്രമാണ് ചിത്രത്തില്‍ ഉളളതെങ്കിലും വളരെ മികച്ച പ്രകടനമാണ് അദ്ദേഹംകാഴ്ചവെച്ചിരിക്കുന്നത്. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ റഷീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു മാമ്പ്രയ്ക്ക്സാധിച്ചിട്ടുണ്ട്.
മാത്യു മാമ്പ്രയെ കൂടാതെ ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ് അമ്മുവിന്റേത്.
പ്രിയംവദ കൃഷ്ണന്‍ എന്ന അഭിനയത്രിയുടെ കൈകളില്‍ അമ്മു എന്ന ക്യാരക്ടര്‍ റോള്‍ ഭദ്രമായിരുന്നു. ഇതിനു മുന്‍പ് തൊട്ടപ്പന്‍ എന്ന ചിത്രത്തിലാണ് പ്രിയംവദഅഭിനയിച്ചത്.തൊട്ടപ്പനിലെ മകളായുള്ള ഒരു ശക്തമായകഥാപാത്രത്തെയാണ് പ്രിയംവദ അവതരിപ്പിച്ചത്.
റോഷാക്കിലേക്ക് വരുമ്പോള്‍ അമ്മുവിന്റെ നിസ്സഹായാവസ്ഥ ഇതിലും നന്നായി വരച്ചിടാന്‍ സാധിക്കില്ല. വലിയ റോളുകള്‍ ചെയ്യാന്‍ പ്രാപ്തരാണെന്ന് തെളിയിക്കും വിധം അനായാസമായാണ് ഇവര്‍ റഷീദും അമ്മുവുമായി ജീവിച്ചത്. രണ്ടു പേര്‍ക്കും മമ്മൂട്ടിയെന്നനടനവൈഭവത്തിന്റ കൂടെയുള്ള കോമ്പിനേഷന്‍ സീനുകള്‍ നിസ്സംശയം ഭംഗിയാക്കാനായി.
No comments: