എ .കെ ലോഹിതദാസിനെക്കുറിച്ച് വിനോദ് ഗുരുവായൂരിൻ്റെ അനുസ്മരണം .
പതിമൂന്ന് വർഷം മുൻപ് ജൂൺ 28ന് സിനിമ ലോകം മരവിച്ചു നിന്ന ദിവസമായിരുന്നു.
ഒപ്പം എന്റെ ജീവിതത്തിൽ മുന്നിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു നിന്ന ദിവസം... നമ്മുടെ ലോഹി സാർ വിട പറഞ്ഞതു അന്നാണ്. ഇന്നും സാറിനെ പറ്റി ഒരു വാക്ക് പോലും പരാമർശിക്കാത്ത ദിവസമില്ല.
വലിയഒരുശൂന്യതജീവിതത്തിൽ തന്നു,സാർ പോയി... എന്നും എപ്പോഴും വിനോദേ... എന്ന ആ വിളി ഇന്നും കാതുകളിൽ മുഴങ്ങുന്നു. ഇന്ന് പതിമൂന്ന് വർഷം തികയുന്നു...
ഇപ്പോൾ സാറിന്റെ പേരിൽ വലിയൊരു സ്‌മൃതി വനം ഒരുങ്ങിയിരിക്കുന്നു. മണ്ണുത്തി കൈലാസനാഥ വിദ്യനികെതൻ സ്കൂളിൽ, ഔഷധിയിലെ ഡോ. രജിതൻ സാറും സുഹൃത്ത് മിത്രനും, ജയരാജ് വാര്യരും തുടങ്ങിവച്ച ആ സ്മൃതി വനം ഇന്ന് നൂറോളം നീർമരുത് കൾ കൊണ്ട് സമ്പന്നമാണ്.
അന്ന് ഒരു ചെടി ഞാനും നട്ടതാണ്. സാറിന്റെ പല സിനിമകളുടെ പേരിൽ അറിയപ്പെടുന്ന ഓരോ വൃക്ഷവും,പല ഓർമകളാണ് നമുക്ക് നൽകുന്നത്.
സ്മൃതി വനത്തിലൂടെ നമ്മൾ സഞ്ചരിക്കുമ്പോ..
കിരീടത്തിലെ സേതുവിന്റെയും, തനിയാവർത്തിനത്തിലെ ബാലൻമാഷും നമുക്ക് ചുറ്റും നിൽക്കുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രം ആയിരിക്കില്ല എന്ന് തോന്നുന്നു. പിന്നെയും ഒരുപാട് കഥാപാത്രങ്ങൾ അവിടെ നമുക്ക് മുൻപിൽ വരും. അവിടെനിന്നുപ്രാർത്ഥിക്കുമ്പോൾ ലോഹി സാർ അടുത്തുണ്ട് എന്നൊരു തോന്നൽ...
അവിടെ നമുക്ക് ഒരുമിച്ചു ഒത്തു കൂടാം.. സംസാരിക്കാം സേതുവിനോടും,ചന്ദ്രഹാസനോടും,വാറുണ്ണിയോടും,റോയിയോടും...അവരെ സമ്മാനിച്ച ആ കലാകാരന്റെ അനുഗ്രഹവും വാങ്ങി തിരിച്ചു പോരാം......
🙏🙏🙏
വിനോദ് ഗുരുവായൂർ.
( സംവിധായകൻ)
No comments: