മലയാളത്തിന്റെ അമ്പിളികല ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലെത്തുന്നു.

മലയാളത്തിന്റെ അമ്പിളികല ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. പ്രേംനസീർ സുഹൃത്
സമിതിയുടെ രണ്ടാമത് ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മകൻ രാജ്കുമാറും ചിത്രത്തിലൊരു സുപ്രധാനവേഷത്തിലെത്തുന്നു

തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ  കവി പ്രഭാവർമ്മ, ചിത്രത്തിന്റെ കഥ  ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർക്ക് കൈമാറുകയുണ്ടാ
യി. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർബാദുഷയാണ്ജഗതിയുടെ അഭിനയതീരുമാനംഅറിയിച്ചത്

നിറഞ്ഞ പുഞ്ചിരിയോടെ ഇടത് കൈവീശിജഗതിവിശിഷ്ടാതിഥികളോടൊപ്പം പ്രഖ്യാപനം സ്വീകരിച്ചു. മകൻ കൂടി തന്നോടൊപ്പംഅഭിനയിക്കുന്നുവെന്നറിഞ്ഞപ്പോൾ ഇടത് കൈ കൊണ്ട് മകനെ അദ്ദേഹം അനുഗ്രഹിച്ചു. ഭാസ്ക്കരൻ ബത്തേരിയുടേതാണ് തിരക്കഥ.  മറ്റ് അണിയറ പ്രവർത്തകരെ ഉടൻ നിശ്ചയിക്കും. സെപ്തംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.സമിതി യുടെ പ്രഥമ ചിത്രമായ "സമാന്തരപക്ഷികളു"ടെ ടീസർ പ്രകാശനം ജഗതി നിർവ്വഹിച്ചു. മികച്ച ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കുമാരി സ്നേഹയെ ജഗതി ആദരിച്ചു. നടൻമാരായ എം.ആർ.ഗോപകുമാർ, കൊല്ലം തുളസി, സംവിധായകൻ ജഹാംഗീർ ഉമ്മർ ,ഗായിക ശ്യാമ, നിർമ്മാതാക്കളായ ബിനു പണിക്കർ, നാസർ കിഴക്കതിൽ, ഡിജിലാൽ ഊട്ടി, ശൈലാബീഗം സമിതി ഭാരവാഹികളായ സബീർ തിരുമല,വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, തേക്കടി രാജൻ, ഷം നാദ്, അശ്വധ്വനി കമാൽ, പീരു മുഹമ്മദ് എന്നിവർ പങ്കെടുത്തു.  

വാർത്ത പ്രചാരണം :
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.