പൂർണ്ണമായും ഉൾക്കടലിൽ ചിത്രീകരിച്ച " അടിത്തട്ട് " നാളെ (ജൂലൈ 1 ) തിയേറ്ററുകളിൽ എത്തും.



അറബിക്കടലിൽ  ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രം  " അടിത്തട്ട് " നാളെ (ജൂലൈ ഒന്നിന്)  റിലീസ് ചെയ്യും. 

കൊന്തയും പൂണൂലും,
ഡാർവിന്റെ പരിണാമം, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന  ചിത്രമാണിത്. 

മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ ബാനറിൽ കാനായിൽ ഫിലിംസും ചേർന്നാണ് അടിത്തട്ട്  എന്ന സിനിമ നിർമ്മിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഫിഷിങ് ഹാർബർ ആയ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ഇന്ത്യ എന്ന ബോട്ടും, അതിലെഏഴ്ജീവനക്കാരുമാണ് പ്രധാന  കഥാപാത്രങ്ങൾ ആകുന്നത്.ഏതു പ്രതികൂല സാഹചര്യത്തെയും 
അതിജീവിക്കാൻ ശീലിച്ച മത്സ്യബന്ധനതൊഴിലാളികളുടെ ചങ്കൂറ്റവും അതിജീവനവും ആണ് അടിത്തട്ടിലെ പ്രമേയം.

സണ്ണിവെയിൻ, ഷൈൻ ടോംചാക്കോ,  പ്രശാന്ത് അലക്സാണ്ടർ ,മുരുകൻ മാർട്ടിൻ , ജോസഫ് യേശുദാസ്, സാബുമോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ആടുകളം എന്ന ദേശീയ അംഗീകാരം ലഭിച്ച തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപാലൻ ഒരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നു.അത്യാധുനികചിത്രീകരണസംവിധാനങ്ങൾ ഉപയോഗിച്ച്  വിഷ്വൽ എഫക്ട്സ് സഹായമില്ലാതെ ഉൾക്കടലിൽ പൂർത്തിയാക്കിയ ചിത്രം തികച്ചും  പ്രേക്ഷകർക്ക് വേറിട്ട ഒരു  ദൃശ്യാനുഭവമായിരിക്കും ഈ ചിത്രം. 

ഛായാഗ്രഹണം  പാപ്പിനു  നിർവഹിക്കുന്നു. രചന ഖയസ് മിലൻ. അണ്ടർ വാട്ടർ റിച്ചാർഡ് ആന്റണി. എഡിറ്റിംഗ് നൗഫൽ അബ്ദുല്ല. ഷറഫു എഴുതിയ  ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത് നെസ്സർ അഹമ്മദ്. സൗണ്ട് മിക്സിങ് സിനോയ്ജോസഫ്.പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.പി ആർ ഓ എം കെ ഷെജിൻ  ആലപ്പുഴ.

സലിം പി. ചാക്കോ .
cpK desk .
 
 

No comments:

Powered by Blogger.