നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന് സ്മരണാഞ്ജലി.

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ നമ്മെ വിട്ട്  പിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു.  

മമ്മൂട്ടിയുടെ " വണ്‍ " ആയിരുന്നു അവസാന ചിത്രം.'ഇവന്‍ മേഘരൂപന്‍' എന്ന സിനിമയിലൂടെ അദ്ദേഹംചലച്ചിത്രസംവിധായകനായി.ഉള്ളടക്കം,അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍,അഗ്‌നിദേവന്‍(വേണുനാഗവള്ളിയുമൊത്ത്),മാനസം,പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയുംസംഭാഷണവുമെഴുതി മലയാള മനസില്‍ സ്ഥാനം പിടിച്ചു.തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി 'വക്കാലത്ത് നാരായണന്‍ കുട്ടി,ശേഷം,ശിവം,പുനരധിവാസം,ജലമര്‍മ്മരം,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ശ്രദ്ധേയമായ
കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ അദ്ദേഹംമലയാളമനസുകള്‍ കീ‍ഴടക്കി.

1989ലെമികച്ചനാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പി ബാലചന്ദ്രന് 'പാവംഉസ്മാന്‍'നേടിക്കൊടുത്തു. കേരളസംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് 1989ല്‍ നേടി.'പ്രതിരൂപങ്ങള്‍'എന്ന
നാടകരചനക്കായിരുന്നു അത്.

'പുനരധിവാസം' എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. 

നാടക, സിനിമാ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന് വലിയൊരു ശിഷ്യ സമൂഹമുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർ‍ഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥിയാണ്.

സലിം പി. ചാക്കോ .
 
 
 
 
 

No comments:

Powered by Blogger.