കരുത്തായി കൂടെ നിന്ന ഫിയോക്കിനും ഭാരവാഹികൾക്കും ഒത്തിരി നന്ദി.


കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പുതുജീവനേകി പ്രദർശനത്തിനെത്തിയ ചിത്രമാണ് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. 

നിരവധി ഹൗസ്‌ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമെല്ലാമായി തീയറ്ററുകളിലേക്ക് പ്രേക്ഷകരുടെ വമ്പൻ കടന്നുകയറ്റം ഒരു വലിയ ഇടവേളക്ക് ശേഷം കാണുവാൻ കുറുപ്പ് കാരണമായി. അൻപത് കോടി കളക്ഷൻ കുറിച്ച ചിത്രം തീയറ്ററുകൾക്കും വമ്പൻ ലാഭമാണ്നേടിക്കൊടുത്തു
കൊണ്ടിരിക്കുന്നത്. 

അതേ തീയറ്ററുകാർ കുറുപ്പിനോടും നിർമ്മാതാക്കളോടും വഞ്ചന കാണിച്ചിരിക്കുന്നതായി വേഫെറർ ഫിലിംസ് റിലീസ് പരാതിപ്പെട്ടിരുന്നു. 50% ഒക്യുപൻസിയിലാണ് സര്‍ക്കാര്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്‌. എന്നാൽ അതിന് വിരുദ്ധമായി പല തീയറ്ററുകളിലും 50% ഒക്യുപൻസിയിൽ കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തുകയും ചെയ്‌തുവെന്നാണ് പരാതി.

ഫിയോക്ക് ഇത് സംബന്ധിച്ച് തീയറ്ററുകാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് തീയറ്ററുകാരും റെപ്രെസെന്ററ്റീവ്സും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ബാക്കിപത്രമാണെന്നും കോടികളാണ് അവർ വെട്ടിച്ചെടുത്തതെന്നും ഫിയോക് പ്രസിഡണ്ട് ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. 

ഈ ഒരു അവസരത്തിൽ പൂർണ പിന്തുണയേകി കൂടെ നിൽക്കുകയും തക്കതായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്ത ഫിയോക്ക് പ്രസിഡന്റിനും സെക്രട്ടറിക്കും മറ്റ് ഭാരവാഹികൾക്കും കുറുപ്പ് ടീം ഇപ്പോൾ നന്ദി അറിയിച്ചിരിക്കുകയാണ്. എന്നും തീയറ്ററുകാരോടൊപ്പം പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുവാനാണ് താല്പര്യമെന്നും കുറുപ്പ് അണിയറപ്രവർത്തകർ അറിയിച്ചു.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക്‌ കുഞ്ഞമ്മ.

No comments:

Powered by Blogger.