തിലകൻ അനുസ്മരണം സെപ്റ്റംബർ 24 ന് പത്തനംതിട്ടയിൽ .

പത്തനംതിട്ട: സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽമലയാള സിനിമയുടെ അതുല്യ നടൻ തിലകൻ്റെ ഒൻപതാം ചരമവാർഷിക അനുസ്മരണ ദിനം സെപ്റ്റംബർ 24 വെള്ളിയാഴ്ച രണ്ട് മണിയ്ക്ക് 
സൂം മീറ്റിംഗിലുടെ നടക്കുമെന്ന് ജനറൽ കൺവീനർ സലിം പി.ചാക്കോ അറിയിച്ചു. 

കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിസ്റ്റൂട്ട് ഓഫ് വിഷ്യൽ സയൻസ് ആൻ്റ് ആർട്സ് ഡീൻ പ്രൊഫ. കവിയൂർ ശിവപ്രസാദ്  അനുസ്മരണം ഉദ്ഘാടനം ചെയ്യും. 

ഏ. ഗോകുലേന്ദ്രൻ,ഏബ്രഹാം തടിയൂർ ,അഡ്വ. കെ. ജയവർമ്മ, കടമ്മനിട്ട കരുണാകരൻ,വിനോദ് ഇളകൊള്ളൂർ,സുനീൽ മാമ്മൻ കൊട്ടുപ്പള്ളിൽ,വിഷ്ണു അടൂർ, പി. സക്കീർ ശാന്തി  തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുക്കും 

സുരേന്ദ്രനാഥ് തിലകൻ പി.എസ്.കേശവൻ,പി.എസ്.
ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു.
മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി.
സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. 

സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. പതിനെട്ടോളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. പതിനായിരത്തിലധികം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. നാൽപത്തിമൂന്ന്  നാടകങ്ങൾ സംവിധാനം ചെയ്തു. 

1973ൽ  തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. ത 

ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24ന്  പുലർച്ചയ്ക്ക് 3:35ന്  ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.മരിക്കുമ്പോൾ 77 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. 

സലിം പി. ചാക്കോ .
cpk .
 
 

No comments:

Powered by Blogger.