അട്ടപ്പാടിയുടെ ജീവിതവുമായി " സിഗ്നേച്ചർ " .

ആസിഫ് അലി നായകനായ '' ഇതു താൻ ഡാ പൊലീസ് " എന്ന ചിത്രത്തിനു ശേഷം മനോജ് പാലോടൻ സംവിധാനം ചെയ്യുന്നപുതിയ ചിത്രമാണ് "സിഗ്നേച്ചർ ".സാൻജോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര,അരുൺ വർഗീസ് തട്ടിൽ,ജസ്സി ജോർജ് എന്നിവർ ചേർന്ന് നിർമിക്കുന്ന
സിഗ്നേച്ചറിന്റെ തിരക്കഥ,സംഭാഷണം സിഎംഐ വൈദികനായ ഫാ. ബാബു തട്ടിൽ എഴുതുന്നു.

അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അവയ്ക്കെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ആക്‌ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്നു.ഒപ്പം,
മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണിന്റെ അസിസ്റ്റന്റായിരുന്ന ടി.ആർ. വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്നു."അട്ടപ്പാടിയുടെ പ്രകൃതി മനോഹാരിതയും ഈ സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും. പ്രകൃതിയെ ഉൾക്കൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന സിനിമ ആയതുകൊണ്ടാണ് 'സിഗ്നേച്ചർ' എന്ന
പേര് സിനിമയ്ക്കായി തിരഞ്ഞെടുത്തത് "
സംവിധായകൻ മനോജ് പാലോടൻ പറഞ്ഞു. 

ഇരുപത്
വർഷത്തിലേറെയായി കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയായി പ്രവർത്തിക്കുന്ന ഫാ. ബാബു തട്ടിൽ. അട്ടപാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തെപ്പറ്റി റിസർച്ച് ചെയ്യുന്ന ഫാ. ബാബു തട്ടിൽ, സിഎംഐ സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമായും അട്ടപ്പാടി മേഖലയിൽ സജീവമാണ്. അദ്ദേഹം അവിടെ നേരിട്ടറിഞ്ഞ ജീവിത സന്ദർഭങ്ങളാണ് ഈ സിനിമയിൽ ചർച്ചചെയ്യുന്നത്.
പ്രൊജക്റ്റ്‌ ഡിസൈനർ-നോബിൾ ജേക്കബ്,ക്രീയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ്‌,എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, മേക്കപ്പ്-പ്രദീപ് രംഗൻ, ആർട്ട്‌ ഡയറക്ടർ-അജി അമ്പലത്തറ, കോസ്റ്റും ഡിസൈനർ-സുജിത് മട്ടന്നൂർ,ഡിസൈനിംഗ്- ആന്റണി സ്റ്റീഫൻ.
പൂർണമായും അട്ടപ്പാടിയിൽ ചിത്രീകരിക്കുന്ന,
അട്ടപ്പാടിയിലെ ജീവിതാനുഭവങ്ങൾ പ്രമേയമാകുന്ന 'സിഗ്നേച്ചർ' ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും.
വാർത്ത പ്രചരണം :
എ എസ് ദിനേശ്.

No comments:

Powered by Blogger.