ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: മാക്ട .

മലയാള ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേർത്തുപിടിക്കലല്ല. 

സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ  കലാരൂപമാണ്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവർത്തിക്കുന്ന ഒരിടം. സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്ക്കുന്നത് തന്നെ. ആ മേഖലയിലേക്കാണ് സോഷ്യൽ മീഡിയയിലൂടെ ഒരു പറ്റം ആളുകൾ വിവാദം സൃഷ്ടിക്കുന്നത്.

നാദിർഷാ സംവിധാനം ചെയ്ത സിനിമയുടെ 
പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ല. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണ് .

നാദിർഷായ്ക്കു മാക്ട എക്സിക്യൂട്ടീവ് കമ്മറ്റി എല്ലാ പിന്തുണയും അറിയിക്കുന്നു.
മാക്ട വൈസ് ചെയർമാൻ എം. പത്മകുമാറിൻ്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജൂൺ കാര്യാൽ,മധുപാൽ, അൻവർ റഷീദ്, സേതു,മാർത്താണ്ഡൻ  ബാദുഷ എൻ.എം.,പി .കെ .ബാബുരാജ്, ഗായത്രി അശോക്,എ.എസ്  ദിനേശ് എന്നിവർ പ്രസംഗിച്ചു.

No comments:

Powered by Blogger.