ചുനക്കര രാമൻക്കുട്ടി (84) അന്തരിച്ചു.
കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. 'ദേവതാരു പൂത്തു എന്‍ മനസില്‍ താഴ്‌വരയില്‍' എന്ന വരി മാത്രം മതി ചുനക്കര രാമന്‍കുട്ടി എന്ന ഗാനരചയിതാവിനെ ചലച്ചിത്രഗാനാസ്വാദകര്‍ എക്കാലവും ഓര്‍ത്തിരിക്കാന്‍.
ഓര്‍ത്തുപാടാന്‍ എത്രയോ ഗാനങ്ങള്‍ പിന്നെയും തന്നിട്ടുണ്ട് ചുനക്കര. കുയിലിനെ തേടിയിലെ 'സിന്ദൂരതിലകവുമായ്' അധിപനിലെ 'ശ്യാമമേഘമെ നീ', കോട്ടയം കുഞ്ഞച്ചനിലെ 'ഹൃദയവനിയിലെ ഗായികയോ' തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങൾ അദ്ദേഹത്തിന്റെ തുലികയിൽ പിറന്നവയായിരുന്നു. സംഗീതസംവിധായകൻ ശ്യാമിനൊപ്പം ചേര്‍ന്നൊരുക്കിയ ഹിറ്റുകള്‍ ഇന്നും മലയാളിയുടെ ഇഷ്ടഗാനങ്ങളാണ്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
No comments: