ചരിത്രം കുറിക്കാൻ ആറു ഭാഷകളിൽ '" സാൽമൺ " ത്രിഡി സിനിമ .
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ആറു ഭാഷകളില്‍ ഒരേ സമയം ത്രിമാന ചിത്രം പുറത്തിറങ്ങുന്നു. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
എം ജെ എസ് മീഡിയയുടെ ബാനറില്‍ ഡോ. ടി എസ് വിനീത് ഭട്ട്, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സാല്‍മണ്‍ ത്രി ഡി ആറു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും. ചിത്രത്തിന് 12 കോടി രൂപയാണ് ബജറ്റ്.അപൂര്‍വ്വ സവിശേഷതകളുള്ള സാല്‍മണ്‍ മത്സ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നല്കിയിരിക്കുന്നത്. ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥാകുന്ന സാല്‍മണ്‍ പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍ മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുന്നതുപോലെ സിനിമയിലെ കഥാനായകനും പ്രതികൂല അന്തരീക്ഷങ്ങള്‍ തരണം ചെയ്യുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലുള്ള സംഭവ ഗതികളുമാണ് ചിത്രത്തിന്റെ പ്രമേയം.
ദുബൈ മഹാനഗരത്തില്‍ കുടുംബ ജീവിതം നയിക്കുകയാണ് സര്‍ഫറോഷും ഭാര്യ സമീറയും മകള്‍ ഷെസാനും. ഭാര്യയും മകളും അവധിക്ക് നാട്ടില്‍ പോയപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് സര്‍ഫറോഷിന് ഒരുക്കുന്ന സര്‍പ്രൈസും പിന്നീട് അവിടെ നടക്കുന്ന ദുര്‍മരണവും അതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ നിര്‍ണായക രഹസ്യം ലോകത്തോടു തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന ആത്മാവിന്റെ സാന്നിധ്യവുമായി കഥ സര്‍പ്രൈസ് ത്രില്ലറായി പുരോഗമിക്കുകയാണ്.
കേരളത്തിന് പുറമേ ദുബൈ, മലേഷ്യ, റാമോജി ഫിലിം സിറ്റി, കുളു, മണാലി എന്നിവിടങ്ങളിലാണ് മൂന്ന് ഷെഡ്യൂളുകളിലായി സാല്‍മണ്‍ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ഗായകന്‍ വിജയ് യേശുദാസാണ് സാല്‍മണിലെ പ്രധാന കഥാപാത്രമായ സര്‍ഫറോഷിനെ അവതരിപ്പിക്കുന്നത്. വിവിധ ഇന്ത്യന്‍ ഭാഷാ അഭിനേതാക്കളായ ചരിത് ബലാപ്പ, രാജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, ബഷീര്‍ ബഷി, പട്ടാളം സണ്ണി, നവീന്‍ ഇല്ലത്ത്, സി കെ റഷീദ്, ജെര്‍മി ജേക്കബ്, വിനു അബ്രഹാം, സുമേഷ് മുഖത്തല, അലിം സിയാന്‍, സിനാജ്, റസാക്ക്, ഫ്രാന്‍സിസ്, മീനാക്ഷി ജയ്‌സ്വാള്‍, ജോനിത ഡോഡ, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ആഞ്‌ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബിസ്മി നവാസ്, നസ്‌റീന്‍ നസീര്‍, ദര്‍ശിനി, സംഗീത വിപുല്‍, ജ്യോതി ചന്ദ്രന്‍, സീതു, ബേബി ദേവനന്ദ, ബേബി ഹെന എന്നിവരോടൊപ്പം സംവിധായകന്‍ ഷലീല്‍ കല്ലൂരും അഭിനയിക്കുന്നു.
രാഹുല്‍ മേനോനാണ് ക്യാമറ. ജീമോന്‍ പുല്ലേലി ത്രിഡി സ്റ്റീരിയോസ്‌കോപിക് ഡയറക്ടറും ശ്രീജിത്ത് എടവന സംഗീതവും പശ്ചാതല സംഗീതവും നിര്‍വഹിക്കുന്നു. ഷിജിന്‍ മെല്‍വിന്‍ ഹട്ടണാണ് സൗണ്ട് ഡിസൈനര്‍. വിനക്‌സ് വര്‍ഗ്ഗീസ് ത്രിഡി സ്റ്റീരിയോസ്‌കോപ്പ് സൂപ്പര്‍വൈസറും ജീമോന്‍ കെ പൈലി (കുഞ്ഞുമോന്‍) ത്രി ഡി സ്റ്റീരിയോഗ്രാഫറുമാണ്. സൂരജ് എം കെയാണ് ക്രിയേറ്റീവ് വി എഫ് എക്‌സ് ഡയറക്ടര്‍. ഫസല്‍ എ ബക്കര്‍ റീ റിക്കോര്‍ഡിംഗ് മിക്‌സറും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന സാല്‍മണിലെ ഗാനങ്ങള്‍ ഡോ. ഗിരീഷ് ഉദിനൂക്കാരനും നവീന്‍ കണ്ണനുമാണ് രചിച്ചിരിക്കുന്നത്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ദിനേഷ് നായര്‍ മുംബൈ പ്രൊജക്ട് ഡിസൈനറും പ്രദീപ് എം വി കലാസംവിധായകനുമാണ്. സുധീര്‍, എമിലിന്‍ പിഗരസ്, റിതു എ ആര്‍, നമിത, ബേനസീര്‍ ആസിഫ്, ഷാദ ജില്‍ദ, റസീന ഹാരിസ്, ഷീബ മേരി ജോസഫ് എന്നിവര്‍ കോസ്റ്റും ഡിസൈന്‍ നിര്‍വഹിച്ച സാല്‍മണിന്റെ കോസ്റ്റിയൂം ടീം ടിന്റ്‌സ് ആന്റ് ടോണ്‍സുമാണ്. അയ്യപ്പദാസ് വി പിയാണ് കൊറിയോഗ്രാഫര്‍. സലീഷ് ഗോപാല്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയും ഡിസൈന്‍സ് പ്രദീപ് ബാലകൃഷ്ണനും സംഘട്ടനം ബ്രൂസ്‌ലി രാജേഷും മേക്കപ്പ് സുധി സുരേന്ദ്രനും നിര്‍വഹിക്കുന്നു. ആര്‍ ഗോവിന്ദരാജാണ് തമിഴ് വിവര്‍ത്തനം. എ എസ് ദിനേശ്, മുജീബുര്‍റഹ്മാന്‍ കരിയാടന്‍ എന്നിവരാണ് പി ആര്‍ ഒ. വിജിത്ത് ഫെയിം ചീഫ് അസോസിയേറ്റ് ഡയറക്ടറും ആസിഫ് കുറ്റിപ്പുറം, ജയേഷ് വേണുഗോപാല്‍, അഭിലാഷ് എന്നിവര്‍ അസോസിയേറ്റ്ഡയറക്ടര്‍മാരുമാണ്. ഹാരിഫ് ഒരുമനയൂര്‍ പ്രൊജക്ട് കോര്‍ഡിനേനറ്ററും (എം ജെ എസ്), ഡോ. അനസ് കെ എ പ്രൊജക്ട് സപ്പോര്‍ട്ടിംഗും പ്രസാദ് വര്‍ക്കല മിഡില്‍ ഈസ്റ്റ് മാനേജരു (എം ജെ എസ്)മാണ്. മുഷ്ത്താഖ് റഹ്മാനാണ് ലൈന്‍ പ്രൊഡ്യൂസര്‍ (എം ജെ എസ്).
സാല്‍മണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൊച്ചി വൈറ്റില ഗോള്‍ഡ് സൂഖില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി.
ഒപ്പം മലയാളം ടൊവിനോ തോമസും തമിഴ് നരേനും ഹിന്ദി രാജീവ് പിള്ളയും കന്നഡ നേഹ സക്‌സേനയും തെലുങ്ക് പ്രേമി വിശ്വനാഥും മറാത്തി മധു ശര്‍മയും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു.
സാല്‍മണിന്റെ പൂജയും സ്വിച്ചോണും തൃശൂരിലെ അന്നമനടയില്‍ നടന്നു. സംവിധായകന്‍ വിനയന്‍, ജയരാജ് വാര്യര്‍, സിനിമയിലെ നായകന്‍ വിജയ് യേശുദാസ്, ഷിയാസ് കരീം തുടങ്ങിയവര്‍ പങ്കെടുത്തു.
സാല്‍മണിന്റെ ആദ്യ ഷെഡ്യൂള്‍ കേരളത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.
No comments: