ജോർദാനിൽ അകപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് ഫെഫ്കയുടെ സമയോചിത ഇടപെടൽ .

ജോർദാനിൽ അകപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് ഫെഫ്കയുടെ സമയോചിത ഇടപെടൽ. 

'ആടു ജീവിതം' എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിൽ എത്തിയ ശ്രീ പൃഥ്വിരാജ് , ശ്രീ ബ്ലെസ്സി എന്നിവർ ഉൾപ്പെട്ട 58 അംഗ ചലച്ചിത്ര പ്രവർത്തകർ കോവിഡ് 19 വൈറസ് മൂലം നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെഅവിടെപ്പെട്ടുപോയതിനെതുടർന്ന് 30-3-2020 ൽ സംവിധായകൻ ബ്ലെസ്സി ഫെഫ്ക ജനറൽ സെക്രട്ടറി  ബി .ഉണ്ണികൃഷ്ണന് തങ്ങളുടെ അവസ്ഥകൾ വിശദീകരിച്ചു മെയിൽ അയക്കുകയും ചെയ്തിരുന്നു. 

ഇതേ തുടർന്നു  ബി ഉണ്ണികൃഷ്ണൻ  മുഖ്യമന്ത്രിയുടെ ഓഫിസിനെ കാര്യങ്ങൾ ധരിപ്പിക്കുകയും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

മാത്രമല്ല ഫെഫ്കയുടെ മുൻ ഭാരവാഹിയായ ഭാഗ്യലക്ഷ്മിയുടെ അഭ്യർത്ഥനയെത്തുടർന്ന്, കേന്ദ്ര സഹ മന്ത്രി  വി .മുരളീധരൻ പ്രശ്നത്തിൽ സജീവമായി  ഇടപെടുകയും ചെയ്തു. 

ഈ ഘട്ടത്തിൽ, ഫെഫ്ക ജനറൽ സെക്രട്ടറി  സുരേഷ്‌ ഗോപി എംപിയെ കാര്യങ്ങൾ ധരിപ്പിച്ചു. ഇതേതുടർന്ന് പ്രശ്നത്തിൽ സജീവമായി ഇടപെട്ട സുരേഷ്‌ ഗോപി ജോർദാനിലെ ഇന്ത്യൻ സ്ഥാനപതിയുമായി ദിവസേന ബന്ധപ്പെടുന്നുണ്ട്‌. 

ഏപ്രിൽ എട്ടിന് തീരുന്ന ചലച്ചിത്രപ്രവർത്തകരുടെ വിസയുടെ കാലാവധി നിട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന്  സുരേഷ്‌ ഗോപിയെ  എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്‌. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ബ്ലസിയും സഹപ്രവർത്തകരും പൂർണ്ണമായും സുരക്ഷിതരാണ്‌. അവരോട്‌ നമ്മൾ നിരന്തരം ബന്ധപ്പെടുന്നുമുണ്ട്‌. അവരുടെ ഭക്ഷണം, ആരോഗ്യ, താമസ സൗകര്യങ്ങൾ തുടങ്ങിയവയിൽ യാതൊരു ആശങ്കയും വേണ്ടെന്ന് അവർ തന്നെ അറിയിക്കുകയും ചെയ്തു. 

കൂടാതെ വിമാനയാത്രകളുടെ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ഘട്ടത്തിൽതന്നെ മുഴുവൻ ചലച്ചിത്ര പ്രവർത്തകരെയും നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്ന ഭരണാധികാരികളും ജനപ്രതിനിധികളും.

ഫെഫ്ക. 

No comments:

Powered by Blogger.