ജീവാത്മാവിന്റെ നാലാമത്തെ അവസ്ഥയുമായി " തുരീയം " ഉടൻ തീയേറ്ററുകളിൽ എത്തും .


വ്യക്തി ജീവിതത്തിന്റെ പരിണാമങ്ങള്‍ വിവരിക്കുന്ന ചിത്രമാണ് " തുരീയം " . പ്രണയത്തില്‍ നിന്നും കാമത്തില്‍ നിന്നും മുക്തിനേടി, ജീവാത്മാവിന്റെ നാലാമത്തെ അവസ്ഥയായ തുരീയത്തിലെത്തിച്ചേരുന്ന രാവുണ്ണിയുടെ ചരിത്രമാണ് ചിത്രം പറയുന്നത്.

 ജാഗ്രത,  സ്വപ്നം, സുഷുപ്തി എന്നിവയാണ് മറ്റ്മൂന്നവസ്ഥകള്‍.
തുളസിയെ പ്രണയിക്കുന്ന രാവുണ്ണി ഒരിക്കലും അപകടം തിരിച്ചറിഞ്ഞിരുന്നില്ല. എന്തിനും കൂട്ടിനുണ്ടാകുമെന്ന് കരുതിയ അമ്മാവനും നിസ്സഹായനായി കൈവിട്ടുകളയുമ്പോള്‍, രാവുണ്ണി തകര്‍ന്നുപോകുന്നു. ഉറ്റ ചങ്ങാതിമാരായ നാലുപേരും അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം ചേര്‍ന്ന രാവുണ്ണിയുടെ ലോകം ശിഥിലമായി പോകുന്നു. അടുത്ത തലമുറയിലൂടെ രാവുണ്ണിയുടെ ജീവിതം തുടരുമോ എന്ന സംശയത്തിന് ചിത്രം ഉത്തരം നൽകുന്നു .കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കുന്ന തുരീയം പുതിയൊരു ദൃശ്യാനുഭവമായിരിക്കും. 

മാധവം മൂവീസിന്റെ ബാനറിൽ ബിജേഷ് നായര്‍ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ കുമ്പുക്കാട്ടാണ്. 

തിരക്കഥ, സംഭാഷണം  പി. പ്രകാശും, ഛായാഗ്രഹണം  ജി.കെ. നന്ദകുമാറും , പ്രൊഡക്ഷൻ കൺട്രോളർ ജയശീലന്‍ സദാനന്ദനും,  ലൈന്‍ പ്രൊഡ്യൂസര്‍  സജീവ് രാഘവും , ഗാന രചന പി. പ്രകാശും , സംഗീതം ആര്‍. സോമശേഖരനും , സിബു സുകുമാരനും , ദില്‍ജിത്തും നിർവ്വഹിക്കുന്നു. 

നജീം അര്‍ഷാദ്, മൃദുല വാരിയര്‍, വിനീത, മത്തായി സുനില്‍, വിനോദ് നീലാംബരി, ദില്‍ജിത്ത് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 

സൗണ്ട് ഡിസൈന്‍  ആനന്ദ് ബാബുവും , പശ്ചാത്തല സംഗീതം സിബു സുകുമാരനും , കോസ്റ്റ്യൂം അജിത്‌ഡേവിഡും , ചമയം ഉദയന്‍ നേമമും  ,കലാ സംവിധാനം വിഷ്ണുദാസും , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ  വിനോജ് നാരായണനും , പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് ദീപു തിരുവല്ലവും , സംവിധാന സഹായികള്‍  സൈമണ്‍, സുജേഷ്, ആകാശ് എന്നിവരും , സ്റ്റില്‍സ് അജേഷ് ആവണിയും , പിആര്‍ഓ വാഴൂര്‍ ജോസ് , അജയ് തുണ്ടത്തില്‍ എന്നിവരും നിർവ്വഹിക്കുന്നു. 

രാജേഷ് ശര്‍മ്മ, കലാഭവന്‍ റഹ്മാന്‍, ജോഷി മാത്യു, സൂര്യ കിരണ്‍, ഗായത്രി പ്രിയ, കെ.പി.എ.സി ശാന്ത, ഭാസി തിരുവല്ല, മുന്‍ഷി ദിലീപ്, ബിജിരാജ് കാളിദാസ, സുനീര്‍, ശിവകൃഷ്ണ, സജീവ് രാഘവ്, പ്രിയങ്ക, ജെന്നി എലിസബത്ത്, സ്റ്റെഫിന, വൈഗ നന്ദ    എന്നിവരാണ്  ചിത്രത്തിൽ അഭിനയിക്കുന്നത്. 

മാധവ് മൂവീസ് ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കും. 

No comments:

Powered by Blogger.