മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ കെ.കെ. ഹരിദാസിന് പ്രണാമം.



മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ കെ.കെ. ഹരിദാസ് നിര്യാതനായി. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം.


കൊച്ചി വാഴകാല പ്രിയദർശിനി റോഡിലുള്ള വസതിയിൽ ഭൗതീകശരീരം വെച്ചിരിക്കുന്നു. നാളെ ( ആഗസ്റ്റ് 27 തിങ്കൾ) രാവിലെ പത്തിന് ഇടപ്പള്ളി     പൊതു ശ്മാശാനത്തിൽ സംസ്കാരം നടക്കും.


1994 മുതൽ സിനിമാ സംവിധാന രംഗത്ത് സജീവമായി. ബി.കെ. പൊറ്റക്കാട് ,റ്റി.എസ്. മോഹനൻ, തമ്പി കണ്ണന്താനം, വിജി തമ്പി , രാജസേനൻ എന്നിവരുടെ സഹായിയായി പ്രവർത്തിച്ചു. 1982-ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത " ഭാര്യ ഒരു മന്ത്രി " എന്ന ചിത്രത്തിലുടെ സംവിധാന സഹായിയായി തുടക്കം. നിസാർ സംവിധാനം ചെയ്ത " സുദിനം" ആയിരുന്നു അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ച അവസാന ചിത്രം . 1994-ൽ പുറത്തിറങ്ങിയ ജയറാം നായകനായ "  വധു ഡോക്ടറാണ് " ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം .പലപ്പോഴും സിനിമകൾക്ക് വിചിത്രമായ പേര് ഇടുന്ന ഇടുന്ന വ്യക്തിയായിരുന്നു കെ.കെ ഹരിദാസ്.


45 -ൽ പരം ചിത്രങ്ങളുടെ സഹസംവിധായകൻ ആയി പ്രവർത്തിച്ചിരുന്നു.  അന്തരിച്ച പ്രശ്സത സംഗീത സംവിധായകൻ കണ്ണൂർ രാജൻ സഹോദരി  ഭർത്തവാണ്.


വധു ഡോക്ടറാണ് , കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കിണ്ണം കട്ട കള്ളൻ , കല്യാണ പിറ്റേന്ന്,  ഇക്കരയാണെന്റെ മാനസം, പഞ്ചപാണ്ഡവർ , ഒന്നാംവട്ടം കണ്ടപ്പോൾ , ഈ മഴ          തേൻമഴ , സി.ഐ. മഹാദേവൻ അഞ്ചടി നാലിഞ്ച് , വെക്കേഷൻ , മാണിക്ക്യൻ ,               ഗോപാലാപുരാണം , ജോസേട്ടന്റെ ഹീറോ , 3 വിക്കറ്റിന് 365 റൺസ് എന്നീ ചിത്രങ്ങൾ ഹരിദാസ് സംവിധാനം ചെയ്തിരുന്നു.


പത്തനംതിട്ട ജില്ലയിലെ മൈലപ്രായിലാണ് ജനനം. അനിത ഹരിദാസ് ഭാര്യയും , ഹരിത ഹരിദാസ് , സൂര്യദാസ് എന്നിവർ മക്കളുമാണ്.



സിനിമ പ്രേക്ഷക കൂട്ടായ്മയുടെ എല്ലാ പ്രവർത്തനങ്ങളിലും  വഴികാട്ടിയായിരുന്നു കെ.കെ. ഹരിദാസെന്ന്  സിനിമ പ്രേക്ഷക കൂട്ടായ്മ  സംസ്ഥാന കൺവീനർ സലിം പി. ചാക്കോ അനുശോചന സന്ദേശത്തിൽ  പറഞ്ഞു.



കെ.കെ. ഹരിദാസിന്റെ അവസാനമായി എടുത്ത ക്ലിക്ക് ടി.വി. ചന്ദ്രനോടൊപ്പം.


ടി.വി ചന്ദ്രൻ സംവിധാനം ചെയ്യുന്ന പെങ്ങളിലയുടെ ഷൂട്ടിംഗ്  തൊടുപുഴയിൽ നടക്കുന്ന വേളയിൽ ആഗസ്റ്റ് 24ന്  ആണ് കെ.കെ. ഹരിദാസ് ലോക്കേഷനിൽ എത്തിയത് . പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയ്ക്കൊപ്പമാണ് ഹരിദാസ് എത്തിയത്.



No comments:

Powered by Blogger.